തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികൾക്ക് അനുവദിച്ച കൂട്ടപ്പരോൾ താൽക്കാലികമായി തടഞ്ഞു. 4 പ്രതികളുടെ പരോളാണ് തടഞ്ഞത്. പരോൾ നടപടികളിൽ ആഭ്യന്തര വകുപ്പ് സമഗ്രമായ അന്വേഷണം നടത്തുന്നതുവരെ പുറത്തിറങ്ങാൻ അനുവാദമുണ്ടായിരിക്കില്ല. പ്രതികൾക്ക് ചട്ടവിരുദ്ധമായി കൂട്ടത്തോടെ പരോൾ അനുവദിച്ചത് വലിയ വിവാദമായതിനെത്തുടർന്നാണ് ആഭ്യന്തരമന്ത്രി അടിയന്തര നടപടി സ്വീകരിച്ചത്.(Periya Double Murder Case Convicts Parole Stayed Pending Government Investigation)
എൽ.ഡി.എഫ് സർക്കാർ അധികാരമൊഴിയുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിലാണ് ജയിൽ വകുപ്പ് പ്രതികൾക്ക് പരോൾ അനുവദിച്ച് ഉത്തരവിട്ടത്. പെരിയ കല്യോട്ട് കൊല്ലപ്പെട്ട കൃപേഷ്, ശരത് ലാൽ എന്നിവരുടെ കേസിലെ ഒന്നാം പ്രതി പീതാംബരൻ ഉൾപ്പെടെ അഞ്ച് പ്രതികൾക്കാണ് ഇത്തരത്തിൽ പരോൾ ലഭിച്ചത്. ഇരുപത് ദിവസത്തേക്കായിരുന്നു ഇവർക്ക് പരോൾ അനുവദിച്ചിരുന്നത്.
ഇത് ചട്ടങ്ങൾ ലംഘിച്ചാണെന്ന പരാതി ഉയർന്നതോടെയാണ് മന്ത്രി അടിയന്തര ഇടപെടൽ നടത്തിയത്. പരോൾ അനുവദിച്ചതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും വസ്‌തുതകളും സമഗ്രമായി പരിശോധിക്കാനും, എത്രയും വേഗം റിപ്പോർട്ട് നൽകാനും മന്ത്രി നിർദ്ദേശിച്ചിരുന്നു.
Story Summary
The state government has temporarily stayed the parole granted to five convicts in the Periya double murder case following public controversy over allegations of procedural violations. Home Minister Ramesh Chennithala has ordered a comprehensive investigation into the granting of this mass parole, which was approved by the prison department just before the previous LDF government stepped down.

