തിരുവനന്തപുരം: പ്രതിപക്ഷ നിരയിലെ പ്രമുഖരായ പിണറായി വിജയൻ, മമത ബാനർജി, എം.കെ. സ്റ്റാലിൻ, സിദ്ധരാമയ്യ എന്നിവർക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷനും എം.എൽ.എയുമായ രാജീവ് ചന്ദ്രശേഖർ. അഴിമതിയിലും അവസരവാദത്തിലും അധിഷ്ഠിതമായ ഇവരുടെ രാഷ്ട്രീയത്തിന് അന്ത്യമായെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.(Rajeev Chandrasekhar Criticizes Pinarayi Vijayan And Other Opposition Leaders)
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നിരന്തരം അപമാനിക്കുകയും കള്ളപ്രചാരണങ്ങൾ നടത്തിയും രാഷ്ട്രീയ വളർച്ച നേടിയ നേതാക്കളാണ് ഇവരെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. തങ്ങളുടെ സംസ്ഥാനങ്ങളിലെ ജനങ്ങൾ പിണറായി വിജയൻ, മമത ബാനർജി, എം.കെ. സ്റ്റാലിൻ എന്നിവരെ അധികാരത്തിൽ നിന്നും പുറത്താക്കി. സ്വന്തം പാർട്ടിയായ കോൺഗ്രസ് തന്നെയാണ് സിദ്ധരാമയ്യയെ ഒതുക്കിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അഴിമതിയുടെയും അവസരവാദത്തിന്റെയും അടിസ്ഥാനത്തിൽ കെട്ടിപ്പൊക്കിയ ഇത്തരക്കാരുടെ രാഷ്ട്രീയത്തിന് ഇതിലൂടെ അന്ത്യം കുറിച്ചിരിക്കുകയാണെന്നും, ഇത് വലിയൊരു ആശ്വാസമാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ഈ പോസ്റ്റിന് താഴെ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്.
Story Summary
BJP state president and MLA Rajeev Chandrasekhar has launched a scathing attack on opposition leaders Pinarayi Vijayan, Mamata Banerjee, M.K. Stalin, and Siddaramaiah, calling their political careers built on corruption and opportunism. He claimed that these leaders’ constant defamation of Prime Minister Narendra Modi led to their downfall, stating that their exit marks the end of a negative political era.

