Description
Digital Voice of Kerala
Wednesday, May 27, 2026

Digital Voice of Kerala
HomeKerala'ശക്തരായ നേതാക്കളെ തകർക്കാനുള്ള ശ്രമം, നിയമപരമായും രാഷ്ട്രീയമായും നേരിടും': ED റെയ്ഡിൽ...

‘ശക്തരായ നേതാക്കളെ തകർക്കാനുള്ള ശ്രമം, നിയമപരമായും രാഷ്ട്രീയമായും നേരിടും’: ED റെയ്ഡിൽ ജോസ് കെ. മാണി | Jose K Mani Reacts To ED Raid

🎙️ Latest Podcast

തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതികളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന റെയ്ഡ് ശക്തരായ രാഷ്ട്രീയ നേതാക്കളെ വേട്ടയാടി ഒതുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് ജോസ് കെ. മാണി. ഈ അപ്രതീക്ഷിത നടപടിയെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.(Jose K Mani Reacts To ED Raid At Pinarayi Vijayan House Questions Opposition BJP Deal Allegation)

ഇതുവരെ പിണറായി വിജയനും സിപഐഎമ്മും ബിജെപിയുമായി രഹസ്യ ധാരണയിലാണെന്നായിരുന്നു യുഡിഎഫ് ഉന്നയിച്ചിരുന്ന പ്രധാന ആരോപണമെന്ന് ജോസ് കെ. മാണി ഓർമ്മിപ്പിച്ചു. സിപഐഎമ്മും ബിജെപിയും തമ്മിൽ ഒത്തുകളിയാണെന്ന് നിരന്തരം ആക്ഷേപിച്ചവർക്ക് ഇപ്പോൾ നടക്കുന്ന ഈ ഇഡി റെയ്ഡിനെക്കുറിച്ച് എന്താണ് പറയാനുള്ളത് എന്ന് അദ്ദേഹം ചോദിച്ചു.

അതേസമയം, മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെയും കണ്ണൂരിലെയും വസതികളിൽ ഇഡി ആരംഭിച്ച റെയ്ഡ് നാല് മണിക്കൂർ പിന്നിട്ടിരിക്കുകയാണ്. പി.എ. മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വസതി, എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ, സിഎംആർഎൽ  ഓഫീസുകൾ തുടങ്ങി സംസ്ഥാനത്തെ 12 കേന്ദ്രങ്ങളിലാണ് ഒരേസമയം പരിശോധന തുടരുന്നത്.

Story Summary

Jose K Mani condemned the ED raids at Opposition Leader Pinarayi Vijayan’s residences, calling it an attempt to target strong political leaders. He questioned the opposition’s long-standing allegation of a ‘CPIM-BJP deal,’ stating that the ongoing raids have exposed such claims. The ED searches across 12 locations have now crossed four hours.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.