Description
Digital Voice of Kerala
Wednesday, May 27, 2026

Digital Voice of Kerala
HomeKeralaഗണ്മാൻമാരുടെ മർദ്ദനം: 3 പേർ മുൻ‌കൂർ ജാമ്യം തേടി, ഹർജി ജൂൺ...

ഗണ്മാൻമാരുടെ മർദ്ദനം: 3 പേർ മുൻ‌കൂർ ജാമ്യം തേടി, ഹർജി ജൂൺ 2ന് പരിഗണിക്കും | Alappuzha Sessions Court

🎙️ Latest Podcast

ആലപ്പുഴ: നവകേരള സദസ്സിനിടെ ആലപ്പുഴയിലുണ്ടായ ‘രക്ഷാപ്രവർത്തന’ മർദ്ദനക്കേസിൽ പ്രത്യേക അന്വേഷണ സംഘം പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചു. മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ സേനാംഗങ്ങളായിരുന്ന ഷൈജു, വിപിൻ, അരുൺ എന്നിവരാണ് ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.(Alappuzha Sessions Court Postpones Anticipatory Bail Plea Of Security Officers In Assault Case)

ഈ ഹർജികൾ കോടതി ജൂൺ രണ്ടിന് വാദം കേൾക്കാനായി മാറ്റി. അതേസമയം, ഇതേ കേസിൽ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാർ, സുരക്ഷാ ഉദ്യോഗസ്ഥനായ സന്ദീപ് എന്നിവർ നൽകിയ മുൻകൂർ ജാമ്യഹർജികൾ ജില്ലാ സെഷൻസ് കോടതി തീർപ്പാക്കി. കേസിൽ നിലവിൽ ചുമത്തിയിട്ടുള്ളത് ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ മാത്രമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.

കേസ് പരിഗണിച്ചപ്പോൾ പ്രോസിക്യൂഷനെതിരെ കോടതി കടുത്ത വിമർശനമുന്നയിച്ചു. ഉച്ചയ്ക്ക് ശേഷം അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതോടെയാണ് ഹർജി വീണ്ടും പരിഗണിച്ചത്. പ്രതികൾക്കെതിരെ നിലവിൽ ചുമത്തിയിട്ടുള്ളത് ജാമ്യം ലഭിക്കുന്ന കുറ്റങ്ങൾ മാത്രമാണെന്നും, അതിനാൽ മുൻകൂർ ജാമ്യാപേക്ഷയ്ക്ക് പ്രസക്തിയില്ലെന്നും കോടതി നിരീക്ഷിച്ചു.

Story Summary

The Alappuzha District Sessions Court postponed the anticipatory bail plea of three security officers, implicated by the SIT in the Navakerala Sadas assault case, to June 2. Meanwhile, the court disposed of similar pleas filed by former CM Pinarayi Vijayan’s gunman Anil Kumar and guard Sandeep, noting that they currently face only bailable offenses.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.