കൊൽക്കത്ത: ഐപിഎൽ 2026 സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ റെക്കോർഡ് തുകയ്ക്കുള്ള താരമായ കാമറൂൺ ഗ്രീൻ ഗുജറാത്ത് ടൈറ്റൻസിനെതിരെ തകർപ്പൻ പ്രകടനം പുറത്തെടുത്തെങ്കിലും താരം പന്തെറിയാത്തത് ചർച്ചയായിരുന്നു ( Cameron Green KKR Bowling IPL). ഇതിനുള്ള കാരണം മത്സരശേഷം ക്യാപ്റ്റൻ അജിങ്ക്യ രഹാനെ വ്യക്തമാക്കി.
മോശം ഫോമിലായിരുന്ന ഗ്രീൻ 55 പന്തിൽ 79 റൺസ് നേടി തന്റെ താളം വീണ്ടെടുത്തു. തുടക്കത്തിൽ തകർന്ന കെകെആറിനെ പൊരുതാവുന്ന സ്കോറിലേക്ക് എത്തിച്ചത് ഗ്രീനിന്റെ ഇന്നിംഗ്സായിരുന്നു. നേരത്തെ ഗ്രീനിന് ബൗളിംഗ് നൽകുന്നതിലെ നിയന്ത്രണങ്ങൾക്ക് ക്രിക്കറ്റ് ഓസ്‌ട്രേലിയയെ രഹാനെ പഴിചാരിയിരുന്നു. എന്നാൽ ഇത്തവണ ഗ്രീനിന്റെ ശാരീരികക്ഷമതയാണ് തടസ്സമായതെന്ന് രഹാനെ പറഞ്ഞു. കടുത്ത ‘മസിൽ ക്രാമ്പ്’ അനുഭവപ്പെട്ടതിനാലാണ് ഗ്രീൻ പന്തെറിയാതിരുന്നതെന്നും മത്സരത്തിനിടെ താരം ഇടയ്ക്ക് ഗ്രൗണ്ടിന് പുറത്തുപോയത് ഇതുകൊണ്ടാണെന്നും രഹാനെ വിശദീകരിച്ചു. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിലും തോറ്റതോടെ ആറ് മത്സരങ്ങളിൽ അഞ്ചിലും തോറ്റ് പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ് കെകെആർ. പഞ്ചാബ് കിംഗ്സിനെതിരായ മഴമൂലം ഉപേക്ഷിച്ച മത്സരത്തിൽ നിന്ന് ലഭിച്ച ഒരു പോയിന്റ് മാത്രമാണ് നിലവിൽ ടീമിനുള്ളത്.
25.20 കോടി രൂപയ്ക്ക് ടീമിലെത്തിച്ച താരം ഫോമിലേക്ക് തിരിച്ചെത്തിയത് ആശ്വാസകരമാണെങ്കിലും ടീമിന്റെ തുടർച്ചയായ തോൽവികൾ മാനേജ്‌മെന്റിനെ കടുത്ത സമ്മർദ്ദത്തിലാക്കുന്നുണ്ട്.
Summary: KKR captain Ajinkya Rahane revealed that Australian all-rounder Cameron Green did not bowl during Friday’s match against Gujarat Titans due to fitness issues, specifically cramps. Despite scoring a brilliant 79 off 55 balls to find his rhythm, Green was in and out of the field during the defense. KKR suffered their fifth defeat in six games, currently sitting at the bottom of the IPL 2026 points table with just one point. Rahane praised Green’s counter-attacking innings while acknowledging the team’s difficult position in the tournament.

