യുക്രെയ്ൻ സേനാമേധാവിയെ പുറത്താക്കി സെലെൻസ്കി
![യുദ്ധം അവസാനിപ്പിക്കാൻ സെലെൻസ്കി മോദിയുടെ പിന്തുണ തേടി](https://timeskerala.com/static/c1e/client/91214/uploaded/49f33521b2269ea274cd7bae8909cbbe.jpg)
കീവ്: റഷ്യൻ അധിനിവേശത്തിനെതിരായ ചെറുത്തുനിൽപ് വഴിത്തിരിവിൽ എത്തിയിരിക്കെ, യുക്രെയ്നിലെ ജനപ്രിയ സേനാമേധാവി ജനറൽ വാലെറി സലുഷ്നിയെ പ്രസിഡന്റ് വ്ലാഡിമിർ സെലെൻസ്കി പിരിച്ചുവിട്ടു. ഇതിന് പകരമായി കരസേനാ തലവൻ കേണൽ അലക്സാണ്ടർ സിർസ്കിയെ സംയുക്തസേനയുടെ പുതിയ മേധാവിയായി നിയമിച്ചു.
![](https://timeskerala.com/static/c1e/static/themes/16/91214/3752/images/New-Creative-.png)
സൈനികരുടെയും ജനങ്ങളുടെയും സ്നേഹവും വിശ്വാസവും പിടിച്ചുപറ്റി ‘ഉരുക്കു ജനറൽ’ എന്നറിയപ്പെട്ട വാലെറി സലുഷ്നിയിൽ യുക്രെയ്ൻ പ്രസിഡന്റിനു മതിപ്പില്ലെന്ന മുൻപ് വന്ന റിപ്പോർട്ടുകൾ ശരിവയ്ക്കുന്നതാണ് നിലവിലെ സംഭവം. കഴിഞ്ഞ വർഷത്തെ ജനകീയ സർവേയിൽ സെലെൻസ്കി(77%)യെക്കാൾ ജനങ്ങൾക്കിഷ്ടം സലുഷ്നി(90%)യെ ആണെന്നായിരുന്നു പുറത്തുവന്ന ഫലം. യുദ്ദം തുടങ്ങിയപ്പോൾ തലസ്ഥാനമായ കീവ് വളഞ്ഞ റഷ്യൻ പടയെ തുരത്താൻ സലുഷ്നിയുടെ തന്ത്രം പ്രയോജനപ്പെട്ടിരുന്നെങ്കിലും കഴിഞ്ഞ വർഷം യുക്രെയ്ൻ സേനയ്ക്ക് തിരിച്ചടിയുണ്ടായെന്നും അതിനാലാണ് ജനറലിനെ നീക്കുന്നതെന്നുമാണ് സെലെൻസ്കിയുടെ സൂചന.