കരാര്‍ പ്രകാരമുളള പ്രതിഫലം നല്കി; ആരോപണങ്ങള്‍ക്ക് മറുപടിയുമായി സുഡാനിയുടെ നിര്‍മ്മാതക്കള്‍
‘സുഡാനി ഫ്രം നൈജീരിയ ‘ യിലെ നായകന് സാമുവല്‍ റോബിന്‍സണിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി സിനിമയുടെ നിര്‍മ്മാതാക്കള്‍ രംഗത്ത്. വംശീയ വിവേചനമെന്ന ആരോപണം വേദനാജനകമാണ്. കരാര്‍ പ്രകാരമുളള പ്രതിഫലം സാമുവലിന് നല്‍കിയിട്ടുണ്ട്. തെറ്റിദ്ധാരണ തിരുത്തി സൗഹൃദം പുന:സ്ഥാപിക്കാമെന്ന് പ്രതിക്ഷിക്കുന്നു എന്നും നിര്‍മ്മാതാക്കളായ സമീർ താഹിറും ഷൈജു ഖാലിദും വ്യക്തമാക്കി.
ചെറിയ നിർമാണ ചെലവിൽ പൂർത്തിയാക്കേണ്ടിയിരുന്ന സിനിമ എന്ന നിലയിൽ തങ്ങൾക്ക് നൽകാൻ കഴിയുന്ന വേതനത്തെ സംബന്ധിച്ച് വ്യക്തമായ ചിത്രം നൽകുകയും ഒരു നിശ്ചിത തുകക്ക് അദ്ദേഹം രേഖാമൂലം സമ്മതിക്കുകയും ചെയ്തതിന് ശേഷമാണ് കരാർ തയാറാക്കിയത്. കരാറിെൻറ അടിസ്ഥാനത്തിലുള്ള തുക അദ്ദേഹത്തിന് കൈമാറുകയും ചെയ്തതാണ്. സിനിമ വാണിജ്യ വിജയമായാൽ ഇതിെൻറ ഭാഗമായ എല്ലാവർക്കും സന്തോഷത്തിൽ നിന്നുള്ള അംശം ലഭ്യമാക്കാൻ കഴിയെട്ട എന്ന പ്രത്യാശ എല്ലാവരോടുമെന്നപോലെ അദ്ദേഹവുമായും പങ്കുവെച്ചിരുന്നു. എന്നാൽ സിനിമ വിജയകരമായി പ്രദർശനം തുടരുകയാണെങ്കിലും ഇതിെൻറ ലാഭവിഹിതം തങ്ങളുടെ കൈയിലെത്തിയിട്ടില്ലെന്നും ഇരുവരും വ്യക്തമാക്കി. തെറ്റായ വിവരങ്ങൾ ചില സ്രോതസ്സുകളിൽ നിന്ന് ലഭിച്ചതിെൻറ അടിസ്ഥാനത്തിലുള്ള വ്യാഖ്യാനപ്പിഴകളാണ് അദ്ദേഹത്തിൻറെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത് എന്ന് കരുതുന്നു. ഒരു നല്ല സൗഹൃദത്തിന് ഇത്തരത്തിലൊരു ദൗ൪ഭാഗ്യകരമായ അവസ്ഥയിലൂടെ കടന്നുപോവേണ്ടി വരുന്നത് ഏറെ വേദനാജനകമാണ്. അദ്ദേഹത്തിന് തെറ്റിദ്ധാരണകൾ തിരുത്താനും ഞങ്ങളുമായുള്ള സൗഹൃദം പുനസ്ഥാപിക്കാനും സാധിക്കുമെന്നാണ് പ്രത്യാശയെന്നും നിർമാതാക്കൾ പ്രതികരിച്ചു.