ഇറാനെ പൂട്ടാൻ യുഎസ് ; ഇറാൻ പരമോന്നത നേതാവിനെ ഉൾപ്പെടുത്തി ഉപരോധം ശക്തമാക്കി
വാഷിങ്ടൺ: ഇറാനെതിരായ സാമ്പത്തിക ഉപരോധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി അമേരിക്ക . ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ ഉൾപ്പെട്ടവരുടെ വരുമാന സ്രോതസ് ലക്ഷ്യമിട്ടാണ് യു.എസിന്റെ പുതിയ നടപടി.
ഖാംനഇ, ഖാംനഇയുടെ ഒാഫീസ്, റെവല്യൂഷണറി ഗാർഡിനെ നിയന്ത്രിക്കുന്ന എട്ട് സൈനിക കമാൻഡർമാർ അടക്കമുള്ളവരുടെ വരുമാന സ്രോതസുകൾ നശിപ്പിക്കുകയാണ് യു.എസ് ലക്ഷ്യമിടുന്നത്. പുതിയ ഉപരോധ ഉത്തരവ് പ്രകാരം യു.എസ് നിയന്ത്രണമുള്ള സ്ഥാപനങ്ങളിൽ നിന്ന് ഖാംനഇ അടക്കമുള്ളവർക്ക് ലഭിച്ചിരുന്ന വരുമാനം നിലക്കും. അതേസമയം, നയതന്ത്ര തലത്തിലുള്ള പരിഹാരമല്ല മറിച്ച് യുദ്ധ വെറിയാണ് അമേരിക്കയെ നയിക്കുന്നതെന്ന് ഇറാൻ വിദേശകാര്യ മന്ത്രി ജാവേദ് ഷരീഫ് തുറന്നടിച്ചു .
ഡ്രോൺ വെടിവെച്ചിട്ടതിന് പിന്നാലെ ഇറാനെതിരെ സൈനിക നീക്കത്തിന് ഉത്തരവിട്ട ഡൊണാൾഡ് ട്രംപ് വൈകാതെ പിൻവാങ്ങിയെങ്കിലും കൂടുതൽ ഉപരോധങ്ങൾ പ്രഖ്യാപിച്ച് സാമ്പത്തിക ‘യുദ്ധം’ ശക്തമാക്കുകയായിരുന്നു.