തൊഴിൽ വാഗ്ദാനം ചെയ്യപ്പെട്ട് റഷ്യയിൽ കുടുങ്ങിപ്പോയ പ്രിൻസ് തിരികെ നാട്ടിലെത്തി
Apr 3, 2024, 11:49 IST
![പ്രിൻസ്](https://timeskerala.com/static/c1e/client/91214/uploaded/073c107f76ff84a5098ec13c926c378b.webp)
തിരുവനന്തപുരം: തൊഴിൽ തട്ടിപ്പു സംഘത്താൽ കബളിപ്പിക്കപ്പെട്ട് റഷ്യയിൽ യുദ്ധമുഖത്ത് കുടുങ്ങിപ്പോയ അഞ്ചുതെങ്ങ് സ്വദേശി പ്രിൻസ് സെബാസ്റ്റ്യൻ തിരികെ നാട്ടിലെത്തി. ഏഴ് ലക്ഷം രൂപയാണ് സെക്യൂരിറ്റി ജോലിക്കായി ഏജന്റിനു നൽകിയതെന്ന് പ്രിൻസ് പറഞ്ഞു. ഇയാൾ ജോലിക്കായി പോയത് തുമ്പ സ്വദേശിയായ ഏജന്റ് വഴിയാണ്. തുടർന്ന് തോക്ക് നൽകി യുദ്ധമുഖത്തേക്ക് അയക്കുകയായിരുന്നു. യുദ്ധത്തിനയച്ചത് 22 ദിവസത്തെ പരിശീലനത്തിന് ശേഷമാണ്. 150 ഓളം ഇന്ത്യക്കാരാണ് റഷ്യയിലെ യുദ്ധമുഖത്തുള്ളതെന്ന് ഇയാൾ പറയുന്നു. നേരത്തെ ഡൽഹിയിലെത്തിയ പ്രിൻസ് അവിടെവച്ച് സി.ബി.ഐ ക്ക് വിവരങ്ങൾ കൈമാറിയ ശേഷമാണ് തിരികെ നാട്ടിലെത്തിയത്