സുപ്രീംകോടതി ഇടപെടൽ; വായ്പാപരിധി വിഷയത്തില്‍ കേന്ദ്രവും കേരളവും തമ്മില്‍ ചര്‍ച്ചയ്ക്ക് ധാരണ
Updated: Feb 13, 2024, 17:45 IST
![സുപ്രീംകോടതി ഇടപെടൽ; വായ്പാപരിധി വിഷയത്തില്‍ കേന്ദ്രവും കേരളവും തമ്മില്‍ ചര്‍ച്ചയ്ക്ക് ധാരണ](https://timeskerala.com/static/c1e/client/91214/uploaded/720567b8143a14e4e7e5c50b7c2ee100.jpg)
ന്യൂഡല്‍ഹി: വായ്പാപരിധി വിഷയത്തില്‍ കേന്ദ്രവും കേരളവും തമ്മില്‍ ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങി. സുപ്രീംകോടതി ഇടപെടലിനെ തുടര്‍ന്നാണ് ഇരുകൂട്ടരും തമ്മില്‍ ചര്‍ച്ചയ്ക്ക് ധാരണയായത്. കേന്ദ്രം കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട കേരളത്തിന്റെ ഹർജി പരിഗണക്കുന്പോഴാണ് ഇരുകൂട്ടരും തമ്മിൽ ചർച്ച നടത്തിക്കൂടെയെന്ന് കോടതി ആരാഞ്ഞത്.
തുടർന്ന് കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് തുറന്ന ചര്‍ച്ചയ്ക്ക് കേന്ദ്രം തയാറാണെന്ന് എജി സുപ്രീംകോടതിയെ അറിയിച്ചു. ബുധനാഴ്ച തന്നെ ചര്‍ച്ചയ്ക്കെത്താമെന്ന് കേരളവും വ്യക്തമാക്കി. ധനമന്ത്രി നിയമസഭാ സമ്മേളനവുമായി ബന്ധപ്പെട്ട തിരക്കായതിനാല്‍ നാളെ എത്താന്‍ കഴിയില്ല. ഉദ്യോഗസ്ഥരടങ്ങുന്ന സംഘം നാളെ തന്നെ ഡല്‍ഹിയില്‍ എത്തുമെന്നും കേരളത്തിന് വേണ്ടി ഹാജരായ കബില്‍ സിബല്‍ കോടതിയെ അറിയിച്ചു. ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസ് കെ.വി.വിശ്വനാഥന് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
![](https://timeskerala.com/static/c1e/static/themes/16/91214/3752/images/New-Creative-.png)