റോബിൻ ബസിന് തമിഴ്നാട്ടിലും പിഴ; പെർമിറ്റ് ലംഘനത്തിന് 70,410 രൂപ ഈടാക്കി

റോബിൻ ബസിനെ പൂട്ടാൻ കെഎസ്ആർടിസി തന്ത്രം; കോയമ്പത്തൂർ സർവീസ് തുടങ്ങുന്നു
തിരുവനന്തപുരം: മോട്ടോർ വാഹനവകുപ്പുമായി ഏറ്റുമുട്ടുന്ന റോബിൻ ബസിനെ പൂട്ടാൻ പുതിയ തന്ത്രവുമായി കെഎസ്ആർടിസി. ഞായറാഴ്ച മുതൽ പത്തനംതിട്ട - ഈരാറ്റുപേട്ട - കോയമ്പത്തൂർ വോൾവോ എസി സർവീസ് ആരംഭിക്കും. റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, തൊടുപുഴ, മൂവാറ്റുപുഴ, അങ്കമാലി, തൃശൂർ, വടക്കാഞ്ചേരി, പാലക്കാട് വഴിയാണ് സർവീസ് നടത്തുന്നത്. പത്തനംതിട്ടയിൽ നിന്നും രാവിലെ 04:30ന് ആരംഭിക്കുന്ന സർവീസ് തിരികെ കോയമ്പത്തൂരിൽ നിന്നും വൈകുന്നേരം 04:30ന് പുറപ്പെടും. അതേസമയം റോബിൻ ബസിന് കേരള എംവിഡി ഇന്ന് പിഴയായി ചുമത്തിയത് 30,000 രൂപ. പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി സ്വീകരിച്ചത്. വാഹനം വാളയാർ ബോർഡർ കടന്നപ്പോഴാണ് ഇത്രയും തുക പിഴ ചുമത്തിയത്. പരിശോധന നടത്തിയ ശേഷം പിഴയീടാക്കി ബസ് വിടുകയായിരുന്നു. സർവീസ് ആരംഭിച്ചതിന് പിന്നാലെ നാല് സ്ഥലങ്ങളിൽ വച്ച് പോലീസ് വാഹനം പരിശോധിച്ചിരുന്നു. പത്തനംതിട്ട, പാലാ, അങ്കമാലി, പുതുക്കാട് എന്നിവിടങ്ങളിലെത്തിയപ്പോഴാണ് എംവിഡി ഉദ്യോഗസ്ഥർ ബസ് തടഞ്ഞത്. അതേസമയം, വഴിനീളെ നിരവധിപ്പേരാണ് റോബിൻ ബസിന് പിന്തുണയുമായി തെരുവിലിറങ്ങിയത്. തൊടുപുഴയിലെത്തിയ ബസിന് ബസ് സ്റ്റാൻഡിൽ വൻ സ്വീകരണമാണ് നല്കിയത്
