Times Kerala

 ഭാരത് ജോഡോ യാത്ര: വ്യവസ്ഥകൾ ലംഘിച്ചിട്ടുണ്ടോയെന്ന് അറിയിക്കണമെന്ന് ഹൈക്കോടതി

 
 ഭാരത് ജോഡോ യാത്രക്കിടെ പോക്കറ്റടി; പ്രതികളെ തിരിച്ചറിഞ്ഞു 
 

കൊച്ചി: ഭാരത് ജോഡോ യാത്രയ്ക്ക് പോലീസ് നല്‍കിയ അനുമതിയും മറ്റു വ്യവസ്ഥകളും ലംഘിച്ചിട്ടുണ്ടോയെന്ന് അറിയിക്കണമെന്ന് ഹൈക്കോടതിയുടെ നിർദേശം. യാത്രയെത്തുടര്‍ന്നു ഗതാഗത തടസമുണ്ടാകുന്നെന്നാരോപിച്ച് കൊല്ലം മുഖത്തല സ്വദേശിയായ റിട്ട. പോലീസ് സൂപ്രണ്ട് കെ. വിജയന്‍ നല്‍കിയ ഹർജിയിലാണ് കോടതിയുടെ നിർദേശം.ചീഫ് ജസ്റ്റീസ് എസ്. മണികുമാർ, ജസ്റ്റീസ് ഷാജി പി. ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി. 

ഭാരത് ജോഡോ യാത്രയുടെ പേരില്‍ റോഡ് ഗതാഗതം തടസപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്നും നടപടിയെടുക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. പൊതുഗതാഗതം തടസപ്പെടുത്താതെ യാത്ര നടത്താന്‍ സൗകര്യമൊരുക്കണമെന്നും ഇതിനായി പോലീസിനെ നിയോഗിക്കുന്നതിന്‍റെ ചെലവ് ഭാരത് ജോഡോ യാത്രയുടെ സംഘാടകരില്‍ നിന്ന് ഈടാക്കണമെന്നും ഹര്‍ജിക്കാരൻ ആവശ്യപ്പെട്ടിരുന്നു.

Related Topics

Share this story