Times Kerala

വിവാദങ്ങള്‍ക്കിടെ ശശി തരൂര്‍ പാണക്കാട്ടെത്തി മുസ്‌ലീം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

 
വിവാദങ്ങള്‍ക്കിടെ ശശി തരൂര്‍ പാണക്കാട്ടെത്തി മുസ്‌ലീം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി
മലപ്പുറം: വിവാദങ്ങള്‍ക്കിടെ കോൺഗ്രസ് നേതാവ് ശശി തരൂര്‍ പാണക്കാട്ടെത്തി മുസ്‌ലീം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ശശി തരൂരിന്‍റെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ പാണക്കാട്ട് എത്തിയിരുന്നു. തരൂരിന്റേത് സൗഹൃദ സന്ദര്‍ശനം മാത്രമായിരുന്നുവെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പിന്നീട് പ്രതികരിച്ചു. പാണക്കാട് കുടുംബവുമായി നല്ല ബന്ധം പുലര്‍ത്തുന്നയാളാണെന്നും മലപ്പുറത്ത് വരുമ്പോഴെല്ലാം പാണക്കാട് സന്ദര്‍ശിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ട് തവണ എം പിയായ തരൂര്‍ സംസ്ഥാന നേതാവാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. തരൂര്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുന്നതിന്റെ ഭാഗമായാണോ പാണക്കാട് സന്ദര്‍ശനമെന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിച്ചു കൊണ്ടാണ് അദ്ദേഹം പറഞ്ഞത്.

പൊതു രാഷ്ട്രീയം ചര്‍ച്ച ചെയ്തുവെങ്കിലും കോണ്‍ഗ്രസ് ആഭ്യന്തര രാഷ്ട്രീയം ചര്‍ച്ച ചെയ്തില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. മറ്റ് പാര്‍ട്ടികളുടെ ആഭ്യന്ത്ര രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന പതിവ് മുസ്ലിം ലീഗിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, പാണക്കാട് സന്ദര്‍ശനത്തില്‍ അസാധാരണത്വമില്ലെന്ന് ശശി തരൂര്‍ പറഞ്ഞു. പാര്‍ട്ടിയില്‍ ഗ്രൂപ്പുണ്ടാക്കാന്‍ താനില്ല. പാര്‍ട്ടിയെ മുന്നോട്ട് നയിക്കാനുള്ള ശ്രമങ്ങള്‍ മാത്രമാണ് നടത്തുന്നത്. കോണ്‍ഗ്രസിലെ നിലവില്‍ തന്നെ ധാരാളം ഗ്രൂപ്പുകളുണ്ട്. ഇനി വേണ്ടത് ഒരുമയുടെ യുനൈറ്റഡ് ഗ്രൂപ്പാണെന്നും അദ്ദേഹം പ്രതികരിച്ചു

Related Topics

Share this story