ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ വിജയം സ്വന്തമാക്കി ടീം ഇന്ത്യ
![cricket](https://timeskerala.com/static/c1e/client/91214/uploaded_original/78067ab170b0839a0c0b9a0b3c9736ec.webp)
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ വിജയം സ്വന്തമാക്കി ടീം ഇന്ത്യ. ഇന്ത്യക്ക് റാഞ്ചിയിൽ നടന്ന നാലാം മത്സരത്തിൽ അഞ്ച് വിക്കറ്റിന്റെ മിന്നും ജയം. ഇംഗ്ലണ്ട് മുന്നിൽ വച്ച 192 റണ്‍സ് എന്ന വിജയലക്ഷ്യം ഒരു സെഷനും ഒരു ദിവസവും ബാക്കി നില്‍ക്കെയാണ് ഇന്ത്യ മറികടന്നത്. മാർച്ച് 7 മുതൽ ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം ധർമശാലയിൽ ആരംഭിക്കും.
![](https://timeskerala.com/static/c1e/static/themes/16/91214/3752/images/New-Creative-.png)
രോഹിത് ശർമയും (54) ശുഭ്മാന്‍ ഗില്ലും (52) ഇന്ത്യയ്ക്കായി അർദ്ധ സെഞ്ച്വറി നേടി. ജുറെൽ (39) യശസ്വി ജയ്‌സ്വാൾ (37) എന്നിവർ മികച്ച പ്രകടനം നടത്തിയപ്പോൾ രജത് പാട്ടിദാർ (0), രവീന്ദ്ര ജഡേജ (4), സർഫറാസ് ഖാന്‍ (0) എന്നിവർക്ക് മുന്നിലേക്ക് വരാൻ കഴിഞ്ഞില്ല. ശുഭ്മാന്‍ ഗില്ലിന്റേയും ധ്രൂവ് ജൂറലിന്റേയും ചെറുത്തു നില്‍പ്പാണ് ഒരു ഘട്ടത്തിൽ 120-5 എന്ന നിലയിലേക്ക് വീണ ഇന്ത്യയെ തുണച്ചത്. ഒരുമിച്ചു നിന്ന് ഇരുവരും ആറാം വിക്കറ്റില്‍ 72 റണ്‍സ് ചേർത്ത് ഇന്ത്യയെ വിജയത്തിലെത്തിച്ചു.