ശ്രേയസ് അയ്യരുടെയും കെ എൽ രാഹുലിന്റെയും സെഞ്ചുറിയിൽ നെതർലൻഡ്‌സിനെതിരെ ഇന്ത്യക്ക് കൂറ്റൻ സ്‌കോർ
![202](https://timeskerala.com/static/c1e/client/91214/uploaded/e1fbc2ac662e7997253e3ab4f22e2467.png)
ശ്രേയസ് അയ്യരുടെയും കെ എൽ രാഹുലിന്റെയും സെഞ്ചുറികളുടെ മികവിൽ ഇന്ത്യ നെതർലൻഡ്‌സിനെതിരെ 410/4 എന്ന സ്‌കോറാണ് ഐസിസി ലോകകപ്പിലെ തങ്ങളുടെ അവസാന ലീഗ് മത്സരത്തിൽ നേടിയത്.
ക്യാപ്റ്റൻ രോഹിത് ശർമ്മയും ഓപ്പണിംഗ് പങ്കാളി ശുഭ്മാൻ ഗില്ലും ചേർന്ന് ഇന്ത്യക്ക് മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് 100 റൺസ് കൂട്ടിച്ചേർത്തപ്പോൾ ഗില്ലിനെ (51) പോൾ വാൻ മീകെറെന്റെ ബൗളിംഗിൽ തേജ നിദാമനുരു ഉജ്ജ്വലമായി പിടികൂടി. 32 പന്തിൽ മൂന്നു ബൗണ്ടറിയും നാലു സിക്‌സും സഹിതമാണ് ഗിൽ പുറത്തായത്. ബാസ് ഡി ലീഡെയുടെ പന്തിൽ 61 റൺസെടുത്ത രോഹിത് വീണു. 54 പന്തിൽ നിന്ന് എട്ട് ഫോറും രണ്ട് സിക്‌സും പറത്തി. 51 റൺസെടുത്ത വിരാട് കോഹ്‌ലിയെ റോലോഫ് വാൻ ഡെർ മെർവെ പുറത്താക്കി. 56 പന്തിൽ അഞ്ച് ഫോറും ഒരു സിക്‌സും സഹിതമാണ് കോലി പുറത്തായത്.
![](https://timeskerala.com/static/c1e/static/themes/16/91214/3752/images/New-Creative-.png)
പിന്നീട് അയ്യരും രാഹുലുംനടത്തിയ വെടിക്കെട്ട് ഷോ ആയിരുന്നു. 63 പന്തിൽ രോഹിതിന്റെ റെക്കോർഡ് തകർത്ത് 62 പന്തിൽ ഇന്ത്യക്കാരന്റെ ഏറ്റവും വേഗമേറിയ ലോകകപ്പ് സെഞ്ച്വറിയാണ് രാഹുൽ നേടിയത്. അയ്യർ 128 റൺസുമായി പുറത്താകാതെ നിന്നപ്പോൾ അവസാന ഓവറിൽ രാഹുൽ 102 റൺസിന് പുറത്തായി.