യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി 17 വർഷങ്ങൾക്ക് ശേഷം പിടിയിൽ
![യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി 17 വർഷങ്ങൾക്ക് ശേഷം പിടിയിൽ](https://timeskerala.com/static/c1e/client/91214/uploaded/44c71fcb524bd52960345cdc2849498c.jpg)
ന്യൂഡൽഹി: 22കാരിയായ യുവതിയെ കൊലപ്പെടുത്തിയ കേസിൽ 17 വർഷങ്ങൾക്ക് ശേഷം പ്രതി പിടിയിൽ. ഡൽഹിയിലെ രോഹിണി മേഖലയിൽ നിന്നും 57കാരനെയാണ് അറസ്റ്റ് ചെയ്തത്.
ബിഹാറിലെ വൈശാലി സ്വദേശിയായ പ്രതി വീരേന്ദർ സിംഗ് 2007-ൽ വാടകയ്ക്ക് എടുത്ത അപ്പാർട്ട്മെന്റിൽ വച്ച് 22 കാരിയായ യുവതിയെ കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം പെട്ടിയിൽ ഒളിപ്പിച്ചു വയ്ക്കുകയായിരുന്നു.
![](https://timeskerala.com/static/c1e/static/themes/16/91214/3752/images/New-Creative-.png)
മൃതദേഹം പോലീസ് പിറ്റേന്ന് തന്നെ കണ്ടെത്തി. എന്നാൽ പ്രതിയെ പിടികൂടാൻ സാധിച്ചിരുന്നില്ല. അന്വേഷണത്തിൽ ഇയാളുടെ കൂട്ടുപ്രതിയായ ശങ്കർ ഘോഷ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.രോഹിണിയിലെ വിജയ് വിഹാർ മേഖലയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.