Times Kerala

രണ്ടായിരം രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നത് നോട്ട് നിരോധനമല്ല, നിയമപ്രകാരമുള്ള നടപടി: ആര്‍ബിഐ

 
രണ്ടായിരം രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നത് നോട്ട് നിരോധനമല്ല, നിയമപ്രകാരമുള്ള നടപടി: ആര്‍ബിഐ
ന്യൂഡല്‍ഹി: രണ്ടായിരം രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നത് നോട്ട് നിരോധനമല്ലെന്നും നിയമപ്രകാരമുള്ള നടപടിയാണെന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. നോട്ട് മാറുന്നത് സംബന്ധിച്ച വിജ്ഞാപനം ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കവെയാണ് ഡല്‍ഹി ഹൈക്കോടതിയില്‍ ആര്‍ബിഐ ഇക്കാര്യം കോടതിയെ അറിയിച്ചത്.

ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാര്‍ ഉപാധ്യായ ആണ് തിരിച്ചറിയല്‍ രേഖയില്ലാതെ തന്നെ നോട്ടുകള്‍ മാറിയെടുക്കാമെന്ന ആര്‍ബിഐ വിജ്ഞാപനം ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചിരിക്കുന്നത്. ഹര്‍ജി കോടതി വിധി പറയാന്‍ മാറ്റി. 

 2000 രൂപ നോട്ടുകൾ ഇന്നു മുതൽ മാറ്റിയെടുക്കാം
 

റിസർവ് ബാങ്ക് പിൻവലിച്ച 2000 രൂപ നോട്ടുകൾ ഇന്നു മുതൽ മാറ്റിയെടുക്കാം.  നോട്ട് മാറ്റിയെടുക്കാൻ തിരിച്ചറിയൽ രേഖയോ പ്രത്യേക അപേക്ഷാഫോമോ ആവശ്യമില്ല.  ഒരാൾക്ക് ക്യൂവിൽ നിന്ന് പത്തു നോട്ടുകൾ (20,000 രൂപ) വരെയാണ് ഒരു സമയം മാറാനാകുക. പിന്നാലെ അതേ ക്യൂവിൽ വീണ്ടും ചേർന്ന് നോട്ട് മാറിയെടുക്കാം. ബാങ്കിൽ 2000 രൂപ നോട്ടുകൾ അക്കൗണ്ടുള്ളവർക്കു പരിധിയില്ലാതെ നിക്ഷേപിക്കാം. 
2000 രൂപ നോട്ടുകൾ മാറിയെടുക്കാനോ ബാങ്കുകളിൽ നിക്ഷേപിക്കാനോ തിരക്കു കൂട്ടേണ്ടതില്ലെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചിരുന്നു. 

“സെപ്റ്റംബർ 30നു ശേഷം 2000 രൂപ നോട്ട് രാജ്യത്ത് ഉപയോഗിക്കാം. 2000 രൂപ നോട്ട് പിൻവലിച്ചത് റിസർവ് ബാങ്കിന്‍റെ കറൻസി മാനേജ്മെന്‍റിന്‍റെ ഭാഗമായാണ്. മാറ്റിയെടുക്കാൻ ആവശ്യമായ നോട്ടുകൾ പ്രിന്‍റ് ചെയ്തിട്ടുണ്ട്. സെപ്റ്റംബർ 30നു മുന്പ് ഭൂരിഭാഗം നോട്ടുകളും ബാങ്കുകളിലെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്.  സെപ്റ്റംബർ 30 വരെ എത്ര നോട്ടുകൾ തിരിച്ചെത്തിയെന്നു പരിശോധിച്ചശേഷം സമയപരിധി നീട്ടുന്ന കാര്യം ആലോചിക്കും’’- ശക്തികാന്ത ദാസ് പറഞ്ഞിരുന്നു.

Related Topics

Share this story