ലക്നൗ: ഉത്തർപ്രദേശിൽ സഹോദരങ്ങൾ തമ്മിലുണ്ടായ വഴക്കിനിടെ 15 വയസ്സുകാരനായ ലക്ഷ്മൺ ശർമ്മ കൊല്ലപ്പെട്ടു (Uttar Pradesh Crime News). സ്വന്തം ജ്യേഷ്ഠൻ സൂരജ് ശർമ്മയാണ് (16) ലക്ഷ്മണെ കത്രിക ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാവിലെ 10.30-ഓടെയാണ് സംഭവം നടന്നത്.
ഓൺലൈനായി ഓർഡർ ചെയ്ത പുതിയ ഷൂസ് എത്തിയതോടെയാണ് തർക്കം തുടങ്ങിയത്. ഇത് ആദ്യം ആര് ധരിക്കണം എന്നതിനെച്ചൊല്ലി സഹോദരങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായി.
തർക്കം മൂത്തതോടെ പ്രകോപിതനായ സൂരജ് വീട്ടിലുണ്ടായിരുന്ന കത്രിക എടുത്ത് ലക്ഷ്മണെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. തലയിലും കൈകളിലും നിരവധി തവണ കുത്തേറ്റ ലക്ഷ്മൺ സംഭവസ്ഥലത്ത് തന്നെ രക്തം വാർന്ന് കുഴഞ്ഞുവീണു. ഉടൻ തന്നെ വീട്ടുകാർ ലക്ഷ്മണെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
സംഭവത്തിന് പിന്നാലെ പോലീസ് സൂരജ് ശർമ്മയെ കസ്റ്റഡിയിലെടുത്തു. പ്രായപൂർത്തിയാകാത്ത പ്രതിയായതിനാൽ ജുവനൈൽ നിയമപ്രകാരമുള്ള നടപടികളാണ് സ്വീകരിക്കുന്നത്. നിസ്സാര കാര്യങ്ങൾക്ക് പോലും കൗമാരക്കാർക്കിടയിൽ വർദ്ധിച്ചുവരുന്ന അക്രമവാസന പ്രദേശവാസികളെയും അധികൃതരെയും ഒരുപോലെ ആശങ്കയിലാഴ്ത്തുന്നു.
Story Summary: A 16-year-old boy in Uttar Pradesh allegedly stabbed his 15-year-old brother, Lakshman Sharma, to death during a fight over who would wear a pair of newly ordered shoes. The incident occurred in the Gugli police station limits. The elder brother used scissors to attack Lakshman, who died before reaching the hospital. Police have taken the minor into custody.

