ന്യൂഡൽഹി: തമിഴ്‌നാട്ടിലെ മെഡിക്കൽ കോളേജുകളിലെ 152 സൂപ്പർ സ്പെഷ്യാലിറ്റി സീറ്റുകൾ ഓൾ ഇന്ത്യ ക്വാട്ടയിലേക്ക് മാറ്റുന്നതിനെതിരെ സമർപ്പിച്ച ഹർജി സുപ്രീം കോടതി പരിഗണിക്കും. സീറ്റുകൾ സറണ്ടർ ചെയ്യുന്ന നടപടി തടയണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ് അയച്ചത്.(Supreme Court To Hear Plea Against Surrender Of Medical Seats In Tamil Nadu)
2025-2026 അധ്യയന വർഷത്തേക്കായി ഒഴിഞ്ഞുകിടക്കുന്ന ഈ സീറ്റുകൾ സറണ്ടർ ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് കോടതി നടപടി. “ഒരു സർക്കാർ ഡോക്ടർ വൈദഗ്ധ്യം നേടിയാൽ, അത് ഒരു സ്വകാര്യ ഡോക്ടറെ അപേക്ഷിച്ച് പൊതുജനാരോഗ്യത്തിന് കൂടുതൽ ഗുണകരമാകും,” എന്ന് കോടതി അഭിപ്രായപ്പെട്ടു.
Story Summary
The Supreme Court has agreed to hear a petition filed by the Tamil Nadu Medical Officers Association challenging the surrender of 152 vacant in-service super speciality medical seats to the All India Quota for the 2025-2026 academic year. A bench led by Justice B.V. Nagarathna remarked on the importance of government doctors gaining specialized skills to enhance public healthcare, issuing notices to the Centre and the Tamil Nadu government.

