ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയെത്തുടർന്ന് സമരം അവസാനിപ്പിച്ചതിന് പിന്നാലെ നൃത്തം ചെയ്ത് ആഘോഷിച്ച സിജെപി നേതാക്കളുടെ നടപടിക്കെതിരെ സോനം വാങ്ചുക്ക്. വിജയങ്ങൾ എപ്പോഴും വിനയത്തോടും സംയമനത്തോടും ഉത്തരാവാദിത്തത്തോടും കൂടിയാണ് ആഘോഷിക്കേണ്ടതെന്ന് സോനം വാങ്ചുക്ക് സോഷ്യൽ മീഡിയയിൽ കുറിച്ചു.(Sonam Wangchuk Urges Restraint Over CJP Student Protest Victory Celebrations)
പരീക്ഷാ ചോർച്ചയിൽ മനംനൊന്ത് നിരവധി വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിൽ ഇത്തരം ആഘോഷങ്ങൾ ആത്മസംയമനം ഇല്ലാത്തതാണെന്ന വിമർശനം സമൂഹമാധ്യമങ്ങളിൽ ഉയർന്നതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. 26 ദിവസം നീണ്ട ഉപവാസം നടത്തിയ വാങ്ചുക്ക് സിജെപിയുടെ പ്രക്ഷോഭത്തിൽ സജീവ സാന്നിധ്യമായിരുന്നു.
എന്നാൽ മന്ത്രി രാജിവെച്ചതിന് തൊട്ടുപിന്നാലെ സിജെപി വക്താക്കൾ ബോളിവുഡ് ഗാനങ്ങൾക്ക് നൃത്തം ചെയ്യുന്ന വീഡിയോകൾ പുറത്തുവന്നത് വലിയ രീതിയിൽ വിമർശിക്കപ്പെട്ടു. എന്നാൽ ആരോപണങ്ങൾക്ക് മറുപടിയുമായി സിജെപി ചീഫ് സ്പോക്‌സ്പേഴ്സൺ സൗരവ് ദാസ് രംഗത്തെത്തി. തങ്ങൾ നൃത്തം ചെയ്തും കോഫി കുടിച്ചും പ്രതിഷേധിക്കുന്ന പുതിയ തലമുറയുടെ പ്രതിനിധികളാണെന്നും, സംഗീത പരിപാടി നടന്നത് പഞ്ചനക്ഷത്ര ഹോട്ടലിലല്ല, രണ്ടുദിവസമായി കിടന്നുറങ്ങാത്ത വോളന്റിയർമാർക്കായി സാധാരണ ഹോട്ടലിന്റെ ബേസ്മെന്റിലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Story Summary
Activist Sonam Wangchuk urged student protesters to celebrate their victories with humility and restraint following controversy over CJP members dancing after Union Minister Dharmendra Pradhan’s resignation. Responding to criticism regarding victory parties in hotels, CJP spokesperson Saurav Das defended the youth-led celebration, clarifying it was held to honor exhausted volunteers at a budget venue after key demands were met.


