തിരുവനന്തപുരം: നീറ്റ് പരീക്ഷാ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിൽ പ്രതിഷേധിച്ചവർക്കെതിരെ ചുമത്തിയ കേസുകൾ നിരുപാധികം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മുഖ്യമന്ത്രി വി ഡി സതീശന് കത്തയച്ചു. സമരം ഒത്തുതീർപ്പാക്കുന്നതിന്റെ ഭാഗമായി പ്രതിഷേധക്കാർക്കെതിരായ കേസുകൾ പിൻവലിക്കാമെന്ന് കേന്ദ്ര സർക്കാർ ഉറപ്പുനൽകിയിട്ടും, എടുത്ത കേസുകളിൽ സംസ്ഥാന സർക്കാർ തീരുമാനമെടുത്തിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.(Pinarayi Vijayan Writes To CM Demanding Withdrawal Of CJP Protest Cases In Kerala)
പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന്റെ പേരിൽ സംസ്ഥാനത്തൊട്ടാകെ അയ്യായിരത്തോളം പേർക്കെതിരെയാണ് കേരള പോലീസ് കേസെടുത്തിട്ടുള്ളത്. സമാധാനപരമായി നടന്ന സാംസ്കാരിക കൂട്ടായ്മകൾക്കെതിരെ പോലും കള്ളക്കേസുകൾ ചുമത്തിയത് ജനാധിപത്യവിരുദ്ധമാണെന്ന് കത്തിൽ വിമർശിക്കുന്നു. എറണാകുളത്ത് പ്രതിഷേധത്തിൽ പങ്കെടുത്ത സംഗീതജ്ഞൻ വേടനും സംഘത്തിനുമെതിരെ കേസെടുത്ത സംഭവവും കത്തിൽ പരാമർശിച്ചിട്ടുണ്ട്.
കേന്ദ്ര സർക്കാരിനെതിരായ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചവർക്കെതിരെ പോലീസ് ജലപീരങ്കിയും ലാത്തിച്ചാർജ്ജും പ്രയോഗിക്കുകയും കേസെടുക്കുകയും ചെയ്തത് അപലപനീയമാണ്. കേരളത്തിലും പോലീസെടുത്ത മുഴുവൻ കേസുകളും നിരുപാധികം പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് കത്തിലൂടെ അഭ്യർത്ഥിച്ചു.
കുറിപ്പിൻ്റെ പൂർണ്ണരൂപം
ജന്തർ മന്തർ വിദ്യാർത്ഥി സമരവുമായി ബന്ധപ്പെട്ട് കേരളത്തിൽ വിദ്യാർത്ഥികളും യുവജനങ്ങളും സാംസ്കാരിക പ്രവർത്തകരും അടക്കമുള്ള പൊതുസമൂഹം കേന്ദ്ര സർക്കാരിനെതിരായ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു രംഗത്തുവന്നിരുന്നു. ഈ പ്രതിഷേധങ്ങളിൽ പങ്കെടുത്തതിൻ്റെ പേരിൽ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലായി അയ്യായിരത്തോളം പേർക്കെതിരെ കേരളാ പോലീസ് കേസെടുത്തതായാണ് വിവരങ്ങൾ പുറത്തുവരുന്നത്. സമരം ഒത്തുതീർക്കുന്നതിൻ്റെ ഭാഗമായി എല്ലാ കേസുകളും പിൻവലിക്കുമെന്ന് കേന്ദ്ര സർക്കാർ സമ്മതിച്ചിട്ടും കേരളത്തിൽ അത്തരമൊരു തീരുമാനം യുഡിഎഫ് സർക്കാർ കൈകൊണ്ടിട്ടില്ല. സമരവുമായി ബന്ധപ്പെട്ട് ചാർജ് ചെയ്ത എല്ലാ കേസുകളും നിരുപാധികം പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് അയച്ച കത്തിൻ്റെ പൂർണ്ണ രൂപം ചുവടെ ചേർക്കുന്നു:
“ബഹുമാനപ്പെട്ട മുഖ്യമന്ത്രി,
NEET പരീക്ഷ ചോദ്യപേപ്പര് ചോര്ച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്ക്കാരിനെതിരെ രാജ്യവ്യാപകമായി വിദ്യാര്ത്ഥികളും യുവാക്കളും നടത്തിയ ഐതിഹാസികമായ പ്രക്ഷോഭം രാജ്യത്തിന്റെ പൊതു മനഃസാക്ഷിയുടെയാകെ പിന്തുണ ആര്ജിച്ച ഒന്നായിരുന്നുവല്ലോ. കേരളവും ഒറ്റക്കെട്ടായാണ് ആ സമരത്തിന് പിന്തുണ നല്കുകയും അതിന്റെ ഭാഗമാവുകയും ചെയ്തത്. സമരം ഒത്തുതീര്ന്നപ്പോള് മറ്റ് ആവശ്യങ്ങള്ക്കൊപ്പം പ്രക്ഷോഭത്തില് പങ്കെടുത്ത വിദ്യാര്ത്ഥികള്ക്കെതിരെ എടുത്ത കേസുകള് പിന്വലിക്കാമെന്ന് കേന്ദ്ര സര്ക്കാര് സമ്മതിച്ചിരുന്നു. സമരത്തിന്റെ പേരില് മറ്റ് പീഡനങ്ങള് ഉണ്ടാവില്ല എന്നും ഉറപ്പ് നല്കി. എന്നാല്, ആ വിദ്യാര്ത്ഥി മുന്നേറ്റത്തിന് ഐക്യദാര്ഢ്യം പ്രഖ്യാപിച്ച് കേരളത്തില് പ്രതിഷേധിച്ചവര്ക്കെതിരെ പല ജില്ലകളിലും പോലിസ് കേസെടുത്തിട്ടുണ്ട്. ഈ കേസുകള് പിന്വലിക്കേണ്ടത് സംസ്ഥാന സര്ക്കാരാണ്. സമാധാനപരമായി സമരത്തില് ഭാഗഭാക്കായ വിദ്യാര്ത്ഥികള്ക്കെതിരെയും യുവാക്കള്ക്കെതിരെയും ഡല്ഹിയിലേതിന് സമാനമായി സംസ്ഥാനത്ത് ജലപീരങ്കികളും ലാത്തിച്ചാര്ജ്ജും ഉണ്ടായി. അതിന്റെ തുടര്ച്ചയായാണ് കേസുകള് രജിസ്റ്റര് ചെയ്തത്. സര്ക്കാരിന്റെ നിലപാട് തികച്ചും ജനാധിപത്യവിരുദ്ധമായിപ്പോയി.
ഡല്ഹിയില് അവസാനഘട്ടത്തില് മുഖ്യമന്ത്രി ലോക്സഭാ പ്രതിപക്ഷ നേതാവിനൊപ്പം പ്രതിഷേധസമരത്തിനോട് അവിടെ ഐക്യപ്പെട്ടെങ്കിലും അങ്ങ് നേതൃത്വം നല്കുന്ന കേരളത്തിലെ സര്ക്കാര്, ഡല്ഹി സമരത്തിന് പിന്തുണ നല്കിക്കൊണ്ട് ഒത്തുചേര്ന്നവര്ക്കെതിരെ വ്യാപകമായി കേസ്സെടുത്തത് ഔചിത്യപരമല്ല എന്ന് സൂചിപ്പിക്കുകയാണ്. സമാധാനപരമായി നടന്ന പ്രതിഷേധങ്ങളുടെയും സാംസ്കാരിക കൂട്ടായ്മകളുടെയും ഭാഗമായവര്ക്ക് എതിരെ പോലും കള്ളക്കേസുകള് വന്നിരിക്കുന്നു എന്നത് അങ്ങേയറ്റം അപലപനീയമാണ്. എറണാകുളത്ത് പ്രതിഷേധവുമായി ഒത്തുകൂടിയ റാപ്പര് വേടനും സംഘത്തിനുമെതിരെ കേസെടുത്തതായും റിപ്പോര്ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
കേന്ദ്ര സര്ക്കാര് പോലും വിദ്യാര്ത്ഥികള്ക്കെതിരായ കേസുകള് പിന്വലിക്കാന് തയ്യാറായ സാഹചര്യത്തില്, കേന്ദ്ര സര്ക്കാരിനെതിരെ സമരത്തിന് ഐക്യദാര്ഢ്യം പ്രഖ്യാപിച്ചവരെ പ്രതികളാക്കി കേരളത്തില് എടുത്ത കേസുകള് തുടരുന്നത് ഉചിതമല്ല. വിദ്യാര്ത്ഥി സമരത്തിന് ഐക്യദാര്ഢ്യം പ്രഖ്യാപിച്ചതിന്റെ പേരില് കേരള പോലീസ് ചുമത്തിയിട്ടുള്ള മുഴുവന് കേസുകളും നിരുപാധികം പിന്വലിക്കാന് തയ്യാറാകണമെന്ന് അഭ്യര്ത്ഥിക്കുന്നു
Story Summary
Leader of the Opposition has written to Chief Minister demanding the unconditional withdrawal of all police cases registered in Kerala against students and activists who protested in solidarity with the Jantar Mantar agitation. He highlighted that while the Centre agreed to withdraw cases, the Kerala police continues to pursue cases against peaceful protesters and artists.