കാമുകനുമായുള്ള ബന്ധം എതിര്‍ത്ത സഹോദരനെ കൊന്ന് തല അറുത്തുമാറ്റി: എട്ടുവര്‍ഷത്തിന് ശേഷം യുവതി പിടിയില്‍

2015ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിവാഹമോചിതനായ സുപുത്ര ശങ്കരപ്പ ബംഗളൂരുവിലെ ഒരു സ്വകാര്യ കമ്പനിയല്‍ ജോലിക്കായി എത്തിയതായിരുന്നു. അവിടെവച്ച് ഇയാൾ ഭാഗ്യശ്രീയുമായി അടുപ്പത്തിലായി. എന്നാല്‍ ഇരുവരും തമ്മിലുള്ള ബന്ധം സഹോദരന്‍ എതിര്‍ത്തു. ഇതോടെ, സുപുത്ര ശങ്കരപ്പയും ഭാഗ്യശ്രീയും ചേര്‍ന്ന് നിംഗരാജുവിനെ കൊലപ്പെടുത്തുകയായിരുന്നു. ശേഷം, മൃതദേഹം കഷ്ണങ്ങളാക്കി ബാഗില്‍ നിറച്ച് പലയിടങ്ങളിലായി ഉപേക്ഷിച്ചു. 2015 ഓഗസ്റ്റില്‍ മൃതദേഹത്തിന്റെ ഭാഗങ്ങള്‍ പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ നിലയില്‍ ജിഗനി വ്യാവസായിക മേഖലയിൽ നിന്നാണ് കണ്ടെടുത്തത്.
കൊലപാതകത്തിന് ശേഷം പിടിക്കപ്പെടാതിരിക്കാന്‍ മൊബൈല്‍ ഫോണ്‍ നമ്പറിനായി ഉപയോഗിക്കാതിരിക്കുകയും ആധാര്‍ ഉൾപ്പെടെയുള്ള രേഖകള്‍ കൈമാറ്റം ചെയ്യുന്നതിൽ അതീവ സൂക്ഷ്മത പാലിക്കുകയും ചെയ്തു. അതിനിടെ സുപുത്ര ശങ്കരപ്പ എന്ന പേര് മാറ്റി ശങ്കര്‍ എന്നാക്കുകയും ചെയ്തു. എന്നാല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ഭാഗ്യശ്രീക്കൊപ്പം മഹാരാഷ്ട്രയില്‍ ജോലിക്ക് ചേര്‍ന്നിരുന്നതായി കകാണ്ടെത്തുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.