രാജി തീരുമാനം പിൻവലിച്ച് ശരദ് പവാർ

രാജി തീരുമാനം പ്രഖ്യാപിച്ചതോടെ പാർട്ടി പ്രവർത്തകർ അസ്വസ്ഥരായിരുന്നു. മഹാരാഷ്ട്രയിലും ഇന്ത്യയിലാകെയുള്ള അനുയായികളും രാഷ്ട്രീയ നേതാക്കളും തീരുമാനം പിൻവലിക്കാൻ അഭ്യർഥിച്ചു- പവാർ കൂട്ടിച്ചേർത്തു.
പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാൻ രൂപീകരിച്ച സമിതിയും പവാറിന്റെ രാജി തീരുമാനം തള്ളിയിരുന്നു. ഇന്ന് ചേർന്ന സമിതി യോഗത്തിൽ രാജി പിൻവലിച്ച് പവാർ അധ്യക്ഷസ്ഥാനത്തേക്ക് തിരിച്ചെത്തണമെന്ന് പ്രമേയം പാസാക്കിയിരുന്നു. പുതിയ അധ്യക്ഷനെ കണ്ടെത്താൻ പവാർ തന്നെയായിരുന്നു സമിതി രൂപീകരിച്ചത്. പവാറിന്റെ മകൾ സുപ്രിയ സുലെ, എൻസിപി വൈസ് പ്രസിഡന്റ് പ്രഫുൽ പട്ടേൽ, മുതിർന്ന നേതാവ് ഛഗൻ ഭുജ്ബ ൽ, അജിത് പവാർ എന്നിവരായിരുന്നു സമിതിയിൽ ഉണ്ടായിരുന്നത്.