ബിക്കാനീർ: രാജസ്ഥാനിലെ ബിക്കാനീർ പി.ബി.എം ആശുപത്രിയിൽ പ്രസവശേഷം അഞ്ച് സ്ത്രീകൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും വൃക്കസ്തംഭനവും ഉണ്ടായ സംഭവത്തിൽ സർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു (Rajasthan Kidney Failure). പ്രസവം കഴിഞ്ഞ് ഏതാനം ദിവസങ്ങൾക്ക് ഇവരുടെ ആരോഗ്യനില വഷളായത്. സംഭവത്തിൽ അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യമന്ത്രി ഗജേന്ദ്ര സിംഗ് ഖിംസാർ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കോട്ടയിലെ സംഭവങ്ങളുമായി ഈ വിഷയത്തെ കൂട്ടിക്കുഴയ്ക്കരുതെന്നും, രണ്ട് സംഭവങ്ങളും വ്യത്യസ്ത സാഹചര്യങ്ങളിലാണുണ്ടായതെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
പി.ബി.എം ആശുപത്രിയിൽ ചികിത്സയിലുള്ള അഞ്ച് സ്ത്രീകളും തീവ്രപരിചരണ വിഭാഗത്തിലാണ് (ICU). ഇതിൽ മൂന്നുപേർ സാധാരണ പ്രസവവും, രണ്ടുപേർ സിസേറിയനും വിധേയരായവരാണ്. ഇവർക്ക് ഡയാലിസിസ് ഉൾപ്പെടെയുള്ള ചികിത്സകൾ നൽകി വരുന്നു. ഇതിൽ 20 വയസ്സുള്ള ഒരു യുവതിയുടെ നില അതീവ ഗുരുതരമാണെന്നും അവർ വെന്റിലേറ്ററിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. മൂത്രതടസ്സം, അണുബാധ, പ്ലേറ്റ്‌ലെറ്റ് കുറയുക തുടങ്ങിയ ലക്ഷണങ്ങളാണ് ഇവർക്ക് ആദ്യം അനുഭവപ്പെട്ടത്. വിദഗ്ധ ഡോക്ടർമാരടങ്ങുന്ന പ്രത്യേക സമിതിയെക്കൊണ്ട് ഈ വിഷയം അന്വേഷിപ്പിക്കാൻ ആശുപത്രി അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ആശുപത്രിയിലെ അണുബാധ നിയന്ത്രണ സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ആശുപത്രികളുടെ പ്രവർത്തനം വിലയിരുത്താൻ സ്വതന്ത്ര ഏജൻസികളെ ഉപയോഗിച്ച് ഇടയ്ക്കിടെ പരിശോധനകൾ നടത്തുന്ന കാര്യം സർക്കാർ പരിഗണിക്കുന്നുണ്ട്. ചികിത്സയിൽ എന്തെങ്കിലും തരത്തിലുള്ള അനാസ്ഥ ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. രോഗികളുടെ കുടുംബാംഗങ്ങളുടെ പരാതികൾ ഗൗരവമായി കാണുമെന്നും, സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കുമെന്നും ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഗായത്രി റാത്തോഡ് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷം മന്ത്രി വ്യക്തമാക്കി.
Summary: Rajasthan’s health department has launched a high-level inquiry after five women developed severe kidney complications and other health issues following childbirth at PBM Hospital in Bikaner. Health Minister Gajendra Singh Khimsar convened an emergency meeting to review the situation, emphasizing that while all five patients are receiving critical care—including dialysis and ventilator support—the government is investigating potential causes like infections and excessive bleeding.

