ഓപ്പറേഷന് കാവേരി: ഇതുവരെ 3195 പേരെ ഇന്ത്യയിലെത്തിച്ചു
Wed, 3 May 2023

ന്യൂഡല്‍ഹി: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സുഡാനില്‍ നിന്ന് ഓപ്പറേഷന് കാവേരിയിലൂടെ ഇതുവരെ 3195 പേരെ ഇന്ത്യയിലെത്തിച്ചെന്ന് വിദേശകാര്യ മന്ത്രാലയം. മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന എല്ലാവരെയും നാട്ടിലെത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അതുകൊണ്ട് രക്ഷാദൗത്യം തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി. ശ്രീലങ്ക, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ പൗരന്മാരെയും ഓപ്പറേഷന് കാവേരിയിലൂടെ ഒഴിപ്പിച്ചതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ഏപ്രില്‍ 25നാണ് സുഡാനിലെ രക്ഷാദൗത്യം ആരംഭിച്ചത്. സുഡാനില്‍ കുടുങ്ങിയവരെ ആദ്യം പോര്‍ട്ട് സുഡാനില്‍ കൊണ്ടുവന്ന് അവിടെനിന്ന് ജിദ്ദയിലെത്തിച്ചശേഷം ഇന്ത്യയിലേക്ക് എത്തിക്കുകയായിരുന്നു. ജിദ്ദ കൂടാതെ സൗത്ത് സുഡാന്, ഈജിപ്ത്, ചാഡ്, ജിബൂട്ടി എന്നിവിടങ്ങളിലേക്കും നിലവിൽ ആളുകളെ മാറ്റിയിട്ടുണ്ട്.