മുംബൈ: രാജ്യത്ത് കാലവർഷം കനത്തതോടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വ്യാപകമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കശ്മീരിലുണ്ടായ മേഘവിസ്‌ഫോടനവും മഹാരാഷ്ട്രയിലെ അതിശക്തമായ മഴയും മണ്ണിടിച്ചിലും ജനജീവിതം പൂർണ്ണമായും സ്തംഭിപ്പിച്ചു. ജമ്മു കശ്മീരിലെ കിഷ്ത്വാറിലുണ്ടായ മേഘവിസ്‌ഫോടനത്തെത്തുടർന്ന് ജമ്മു-കിഷ്ത്വാർ ദേശീയപാത 244-ൽ പ്രേംനഗറിൽ ഗതാഗതം പൂർണ്ണമായും നിലച്ചു. ഇവിടെ മിന്നൽ പ്രളയത്തെത്തുടർന്ന് റോഡിൽ രൂപപ്പെട്ട കനത്ത ചെളിയിൽ നിരവധി വാഹനങ്ങളാണ് പുതഞ്ഞു കിടക്കുന്നത്.(North India Monsoon Fury Cloudburst In Kashmir Landslids In Maharashtra Claims 9 Lives)
ചെനാബ് നദിക്ക് കുറുകെയുള്ള 540 മെഗാവാട്ട് ശേഷിയുള്ള ക്വാർ ജലവൈദ്യുത പദ്ധതി പ്രദേശം പൂർണ്ണമായും വെള്ളത്തിലും ചെളിയിലും മുങ്ങി. കശ്മീരിന് പുറമെ മഹാരാഷ്ട്ര, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും പ്രകൃതിക്ഷോഭം കനത്ത നാശം വിതയ്ക്കുകയാണ്.
മഹാരാഷ്ട്രയിൽ കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയിലും മണ്ണിടിച്ചിലിലുമായി 9 പേർക്ക് ജീവൻ നഷ്ടമായി. മുംബൈ മാൻകുർദിൽ ഉണ്ടായ വിവിധ അപകടങ്ങളിൽ ആറ് പേർ മരണപ്പെട്ടു. പൂണെയിലെ പത്താൻ ഗ്രാമത്തിൽ വൻതോതിലുള്ള മണ്ണിടിച്ചിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് നിലവിൽ കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിൽ വരെ ശക്തമായ കാറ്റടിക്കാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.
ഉത്തരാഖണ്ഡിൽ ജലനിരപ്പ് ഉയർന്ന് അളകനന്ദ നദി അപകടകരമാംവിധം കരകവിഞ്ഞൊഴുകുകയാണ്. നദീതീരത്ത് സ്ഥിതി ചെയ്യുന്ന 15 അടി ഉയരമുള്ള പ്രശസ്തമായ ശിവപ്രതിമ പൂർണ്ണമായും വെള്ളത്തിനടിയിലായി. മഹാരാഷ്ട്രയിലും കശ്മീരിലും ദേശീയ ദുരന്ത നിവാരണ സേനയുടെയും പ്രാദേശിക ഭരണകൂടങ്ങളുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ ഊർജിതമായി തുടരുകയാണ്.
Story Summary
Heavy monsoon rains and a cloudburst have caused widespread devastation across North India. In Jammu & Kashmir’s Kishtwar, a cloudburst blocked NH-244 and submerged the Kwar Hydroelectric Project site in debris, while heavy rains and landslides in Maharashtra claimed 9 lives, prompting a red alert. Meanwhile, in Uttarakhand, the Alaknanda river overflowed, completely submerging a 15-foot Shiva statue.

