HomeNational'ശിക്ഷിക്കാൻ ആവശ്യപ്പെടാൻ അവർ ആരാണ്? ആ പണം ആർക്കൊക്കെ പോയി?’: അയോധ്യ...

‘ശിക്ഷിക്കാൻ ആവശ്യപ്പെടാൻ അവർ ആരാണ്? ആ പണം ആർക്കൊക്കെ പോയി?’: അയോധ്യ രാമക്ഷേത്ര ഫണ്ട് തട്ടിപ്പിൽ RSSനെതിരെ പ്രിയങ്ക് ഖാർഗെ | Priyank Kharge Slams RSS

ബെംഗളൂരു: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പിൽ ആർ.എസ്.എസ് ജനറൽ സെക്രട്ടറിയുടെ പ്രസ്താവനയ്ക്കെതിരെ കടുത്ത വിമർശനവുമായി പ്രിയങ്ക് ഖാർഗെ. തട്ടിപ്പ് നടത്തിയവർക്കെതിരെ കടുത്ത ശിക്ഷാനടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടാൻ ആർഎസ്എസിന് എന്ത് ധാർമ്മിക അവകാശമാണുള്ളതെന്ന് ഖാർഗെ ചോദ്യമുയർത്തി.(Priyank Kharge Slams RSS Over Comments On Ayodhya Ram Mandir Donation Theft Case)

കൽബുറഗിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ആർഎസ്എസ് നേതൃത്വത്തിന്റെ വൈകിയുള്ള പ്രതികരണത്തിന് പിന്നിൽ വ്യക്തമായ ആഭ്യന്തര ഒത്തുകളികളുണ്ടെന്ന് അദ്ദേഹം ആരോപിച്ചത്. “കുറ്റവാളികളെ ശിക്ഷിക്കാൻ ആവശ്യപ്പെടാൻ അവർ ആരാണ്? ഇത്രയും നാൾ അവർ എന്തുകൊണ്ട് മിണ്ടാതിരുന്നു? അവരുടെ സ്വന്തം ആളുകൾ തന്നെയാണ് ഈ വൻ തട്ടിപ്പ് നടത്തിയത്. പിരിച്ചെടുത്ത ഈ ഫണ്ടിന്റെ ഒരു വിഹിതം അവർക്കും ലഭിച്ചിട്ടുണ്ടെന്ന് എനിക്ക് ഉറപ്പാണ്,” പ്രിയങ്ക് ഖാർഗെ തുറന്നടിച്ചു.

ആർഎസ്എസ് ഇപ്പോഴും രജിസ്റ്റർ ചെയ്യാത്ത ഒരു സംഘടനയാണെന്നും അത് നിയമത്തിനും ഭരണഘടനയ്ക്കും മുകളിലാണോ എന്നും കഴിഞ്ഞ ഫെബ്രുവരിയിൽ താൻ ഉന്നയിച്ച ‘മണി ലോണ്ടറിംഗ്’ ആരോപണങ്ങൾ ഓർമ്മിപ്പിച്ചുകൊണ്ട് ഖാർഗെ ചോദിച്ചു. അയോധ്യ രാമക്ഷേത്ര ട്രസ്റ്റിലെ കാണിക്കപ്പണം മോഷ്ടിക്കപ്പെട്ട സംഭവം സമൂഹത്തിന്റെ വിശ്വാസത്തെയും വികാരങ്ങളെയും ആഴത്തിൽ മുറിവേൽപ്പിച്ചുവെന്നും, അന്വേഷണത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നും ആർ.എസ്.എസ് ജനറൽ സെക്രട്ടറി പ്രസ്താവിച്ചിരുന്നു.

Story Summary 

Priyank Kharge slammed the RSS on July 6 following remarks by General Secretary on the Ayodhya Ram Mandir donation scam. Questioning the RSS’s moral authority, Kharge alleged that their own people were involved in the embezzlement and suggested that a portion of the stolen funds might have reached the organization itself, amid the ongoing SIT probe and high-level resignations.

Clickable Info Box