ന്യൂഡൽഹി: ഇന്ത്യയുടെ എഥനോൾ കലർന്ന ‘ഇ20’ പെട്രോൾ ഇറക്കുമതി ചെയ്യാൻ ഭൂട്ടാൻ വിസമ്മതിച്ചു എന്ന വാർത്തകൾ നിഷേധിച്ച് കേന്ദ്ര പെട്രോളിയം മന്ത്രാലയം. ഇന്ത്യൻ പൊതുമേഖലാ എണ്ണക്കമ്പനികൾ ഭൂട്ടാന് ഇത്തരമൊരു ഇന്ധനം നൽകാൻ ഔദ്യോഗികമായി യാതൊരു കരാറും ഉണ്ടാക്കിയിട്ടില്ലെന്നും, അങ്ങനെയൊരു നിർദ്ദേശം നിലവിൽ പരിഗണനയിലില്ലെന്നും മന്ത്രാലയം ഔദ്യോഗിക ‘എക്സ്’ ഹാൻഡിലിലൂടെ വ്യക്തമാക്കി.(Govt Denies Bhutan Rejected E20 Petrol Import Bhutanese Journalist Stands By Report)
ഇന്ത്യയിൽ നിന്ന് ഇ20 പെട്രോൾ ഇറക്കുമതി ചെയ്യാനുള്ള നിർദ്ദേശം ഭൂട്ടാൻ നിരസിച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണ്. എണ്ണക്കമ്പനികൾ അത്തരമൊരു ഓഫർ മുന്നോട്ടുവെച്ചിട്ടില്ല. മന്ത്രാലയത്തിന്റെ ഔദ്യോഗിക വിവരങ്ങളെ മാത്രം പൊതുജനങ്ങൾ ആശ്രയിക്കുക, കേന്ദ്ര പെട്രോളിയം മന്ത്രാലയം ഫാക്റ്റ് ചെക്ക് പോസ്റ്റിൽ കുറിച്ചു. ഇന്ത്യയിൽ ഇ20 പെട്രോൾ ഉപയോഗിക്കുന്നത് വഴി വാഹനങ്ങളുടെ എഞ്ചിന് തകരാറും മൈലേജ് കുറവും ഉണ്ടാകുന്നുവെന്ന ഉപഭോക്താക്കളുടെ പരാതികളെത്തുടർന്ന് ഭൂട്ടാൻ സാധാരണ പെട്രോൾ മതിയെന്ന് ആവശ്യപ്പെട്ടതായി ഒരു പ്രമുഖ പത്രം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ വിശദീകരണം.
കേന്ദ്ര മന്ത്രാലയത്തിന്റെ നിഷേധക്കുറിപ്പ് വന്നെങ്കിലും, വാർത്തയിൽ ഉറച്ചുനിൽക്കുന്നതായി ഭൂട്ടാനീസ് പത്രത്തിന്റെ എഡിറ്ററും പ്രമുഖ മാധ്യമപ്രവർത്തകനുമായ ടെൻസിങ് ലാംസാങ് വ്യക്തമാക്കി. ഭൂട്ടാൻ സർക്കാരിന്റെ ട്രേഡ് ഡിപ്പാർട്ട്മെന്റ് തനിക്ക് നൽകിയ രേഖാമൂലമുള്ള മറുപടിയും അദ്ദേഹം എക്സിലൂടെ പുറത്തുവിട്ടു. ഇന്ത്യൻ കമ്പനികൾ ഇ20 ഇന്ധനം വാഗ്ദാനം ചെയ്തിരുന്നുവെന്നും എന്നാൽ നിലവിലെ സാഹചര്യത്തിൽ സാധാരണ പെട്രോൾ മാത്രം നൽകിയാൽ മതിയെന്ന് ഭൂട്ടാൻ ആവശ്യപ്പെട്ടതായും ഈ കത്തിൽ വ്യക്തമാക്കുന്നുണ്ട്
Story Summary
The Ministry of Petroleum and Natural Gas dismissed reports claiming Bhutan rejected India’s E20 ethanol-blended petrol, stating no such export proposal was made. However, Bhutanese journalist Tenzing Lamsang stood by his report, sharing a document from Bhutan’s Department of Trade that requested Indian OMCs to continue supplying normal petrol due to concerns over vehicle performance and water contamination risks associated with E20 fuel.

