കോയമ്പത്തൂർ: തമിഴ്‌നാട്ടിൽ നീറ്റ് (NEET) പരീക്ഷാ സമ്മർദ്ദത്തെത്തുടർന്ന് വിദ്യാർത്ഥിനി ജീവനൊടുക്കി. കോയമ്പത്തൂർ സ്വദേശിനിയായ അനുകീർത്തന (19) എന്ന നീറ്റ് ഉദ്യോഗാർത്ഥിയാണ് ജീവനൊടുക്കിയത്. നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് വീണ്ടും പരീക്ഷ എഴുതേണ്ടി വരുന്ന അവസ്ഥയിൽ മനംനൊന്താണ് പെൺകുട്ടി ഈ കടുംകൈ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.(NEET Aspirant Dies By Suicide In Tamil Nadu Sparking Fresh Protests)
ഇതോടെ സംസ്ഥാനത്ത് നീറ്റ് വിരുദ്ധ പ്രതിഷേധം വീണ്ടും ശക്തമായി. നീറ്റ് പരീക്ഷ പൂർണ്ണമായും നിർത്തലാക്കണമെന്ന ആവശ്യവുമായി കോയമ്പത്തൂരിൽ സംഘടനകൾ തെരുവിലിറങ്ങി. ഭരണകക്ഷിയായ ഡിഎംകെയും സംസ്ഥാനവ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. നീറ്റ് പരീക്ഷയിൽ നിന്ന് തമിഴ്‌നാടിന് സ്ഥിരമായ ഒഴിവാക്കൽ വേണമെന്ന ആവശ്യമാണ് ഇവർ വീണ്ടും ഉയർത്തുന്നത്.
പ്ലസ് ടു പരീക്ഷാ മാർക്കിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം നടത്തിയിരുന്ന കാലത്ത് ഗ്രാമീണ വിദ്യാർത്ഥികൾക്ക് കൂടുതൽ അവസരങ്ങൾ ലഭിച്ചിരുന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നീറ്റ് പരീക്ഷാ സമ്പ്രദായം വന്നതിന് ശേഷം തമിഴ്‌നാട്ടിൽ മാത്രം 20-ലധികം വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
Story Summary
A 19-year-old NEET aspirant, Anunkeerthana, died by suicide in Coimbatore, Tamil Nadu, allegedly due to the distress of having to reappear for the medical entrance exam following a question paper leak. The incident has reignited massive statewide protests against NEET, with political parties and activists renewing demands for the state’s exemption from the national-level entrance test.

