ചെന്നൈ: തമിഴ്‌നാടിന്റെ പുതിയ പോലീസ് മേധാവിയായി (ഡിജിപി) 1994 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ മഹേഷ് കുമാർ അഗർവാളിനെ നിയമിച്ചു. നിലവിൽ ദില്ലിയിൽ ബിഎസ്എഫ് ഡിജിപിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം (Mahesh Kumar Agarwal Tamil Nadu DGP Appointment). കൊൽക്കത്ത ആസ്ഥാനമായുള്ള ബിഎസ്എഫ് ഈസ്റ്റേൺ കമാൻഡിന്റെ സ്പെഷ്യൽ ഡയറക്ടർ ജനറലിന്റെ അധിക ചുമതലയും ഇതോടൊപ്പം അദ്ദേഹം നിർവ്വഹിച്ചിരുന്നു. യുപിഎസ്‌സി സമർപ്പിച്ച മൂന്നംഗ പാനലിൽ നിന്നാണ് സ്റ്റാലിൻ സർക്കാർ പുതിയ മേധാവിയെ തിരഞ്ഞെടുത്തത്. നേരത്തെ തമിഴ്‌നാട്ടിൽ സ്ഥിരം ഡിജിപിയെ നിയമിക്കാത്തതിനെതിരെ സുപ്രീം കോടതിയിൽ കേസുകൾ നിലവിലുണ്ടായിരുന്നു. സംസ്ഥാനങ്ങളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങൾ കാരണമാണ് ഡിഎംകെ സർക്കാർ മുൻപ് താൽക്കാലിക ഡിജിപി നിയമനങ്ങളുമായി മുന്നോട്ട് പോയിരുന്നത്.
തമിഴ്‌നാട് കേഡറിലെ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥരിൽ ഒരാളായ മഹേഷ് അഗർവാളിന് അടുത്തിടെയാണ് കേന്ദ്ര സർക്കാർ ഡയറക്ടർ ജനറൽ പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകിയത്. മുൻപ് ചെന്നൈ സിറ്റി പോലീസ് കമ്മീഷണർ, ആംഡ് പോലീസ് ഡയറക്ടർ ജനറൽ, ക്രൈം ബ്രാഞ്ച് സിഐഡി സ്പെഷ്യൽ ഡയറക്ടർ ജനറൽ തുടങ്ങിയ തമിഴ്‌നാട്ടിലെ ഒട്ടനവധി നിർണായക പദവികൾ അദ്ദേഹം വിജയകരമായി കൈകാര്യം ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ പോലീസ് ഭരണ പരിഷ്കാരങ്ങൾക്കായി രൂപീകരിച്ച അഞ്ചാം പോലീസ് കമ്മീഷന്റെ അന്തിമ റിപ്പോർട്ട് തയ്യാറാക്കിയ വിദഗ്ധ സംഘത്തിലും അദ്ദേഹം അംഗമായിരുന്നു. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലും തമിഴ്‌നാട് മുഖ്യമന്ത്രിയുടെ മെഡലും നേടിയിട്ടുള്ള ഇദ്ദേഹത്തിന്റെ നിയമനം സംസ്ഥാനത്തെ ക്രമസമാധാന പരിപാലനത്തിന് വലിയ ഊർജ്ജം നൽകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Summary: Mahesh Kumar Agarwal, a 1994 batch IPS officer, has been appointed as the permanent Director General of Police (DGP) for Tamil Nadu. Prior to this appointment, he was serving as the BSF DGP in Delhi and had previously held top policing roles in Tamil Nadu including Chennai Police Commissioner. The selection was finalized from a three-member panel recommended by the UPSC, ending the state’s prolonged reliance on acting TG/DGP postings.

