ന്യൂഡൽഹി: കേരളത്തിന്റെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന കാര്യത്തിൽ സോണിയ ഗാന്ധി ഇടപെടണമെന്ന് മല്ലികാർജുൻ ഖർഗെ. രാഹുൽ ഗാന്ധിക്കും ഖർഗെക്കും കെ.സി. വേണുഗോപാലുമായുള്ള അടുത്ത വ്യക്തിബന്ധം തീരുമാനത്തെ ബാധിക്കാതിരിക്കാനാണ് ഈ നിർദ്ദേശം ഉയർന്നത്. അതേസമയം, രാഹുൽ ഗാന്ധി വിവിധ നേതാക്കളുമായി നേരിട്ട് സംസാരിച്ച് അഭിപ്രായങ്ങൾ തേടുന്നത് തുടരുകയാണ്.(Kerala CM Selection, Sonia Gandhi To Decide Kerala Chief Minister Amid High Command Stalemate?)
നെഹ്‌റു കുടുംബവുമായി അടുപ്പമുള്ളവരുമായി അദ്ദേഹം അഭിപ്രായം തേടുന്നുണ്ട്. ഹൈക്കമാൻഡ് നിരീക്ഷകർ നൽകിയ റിപ്പോർട്ടിൽ ഭൂരിഭാഗം എംഎൽഎമാരുടെ പിന്തുണ കെ.സി. വേണുഗോപാലിനുണ്ടെന്നാണ് സൂചന. മുസ്ലിം ലീഗിന്റെ അതൃപ്തിയും കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യവും കണക്കിലെടുക്കുന്നുണ്ട്.
തിരഞ്ഞെടുപ്പ് കഴിഞ്ഞ് എട്ട് ദിവസം പിന്നിട്ടിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ കഴിയാത്തത് കോൺഗ്രസിന് ദേശീയ തലത്തിൽ വലിയ തിരിച്ചടിയായിട്ടുണ്ട്. പ്രധാനമന്ത്രിക്ക് പിന്നാലെ ശിവസേന ഷിൻഡെ വിഭാഗവും കോൺഗ്രസിനെ പരിഹസിച്ച് രംഗത്തെത്തി. ഉടൻ തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ഏറ്റവും പുതിയ സൂചന.
Story Summary
Congress President Mallikarjun Kharge has asked Sonia Gandhi to take the final call on the Kerala CM post to avoid personal bias. While Rahul Gandhi reportedly favors KC Venugopal, who claims the support of over 50 MLAs, the decision remains delayed, drawing criticism from allies and political opponents alike.

