Description
Digital Voice of Kerala
Thursday, May 14, 2026

Digital Voice of Kerala
HomeNationalസഭയിൽ ഇന്ന് വിജയ്‌യുടെ ആദ്യ അഗ്നിപരീക്ഷ: സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന്, ഭൂരിപക്ഷം...

സഭയിൽ ഇന്ന് വിജയ്‌യുടെ ആദ്യ അഗ്നിപരീക്ഷ: സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന്, ഭൂരിപക്ഷം 13-നകം തെളിയിക്കണം | Tamil Nadu CM Vijay

🎙️ Latest Podcast

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സി. ജോസഫ് വിജയ്‌യുടെ നേതൃത്വത്തിലുള്ള സർക്കാരിന് ഇന്ന് നിയമസഭയിൽ നിർണായകമായ ആദ്യ പോരാട്ടം. പുതിയ സ്പീക്കറെയും ഡെപ്യൂട്ടി സ്പീക്കറെയും തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് ഇന്ന് നടക്കും. 118 എന്ന മാന്ത്രിക സംഖ്യ തികച്ച് സർക്കാർ രൂപീകരിച്ച വിജയ്ക്ക് മെയ് 13-നകം സഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവർണർ നിർദ്ദേശിച്ചിട്ടുണ്ട്.(Tamil Nadu CM Vijay Faces First Floor Test In Tamil Nadu Assembly As CM)

ജെസിഡി പ്രഭാകറിനെയാണ് ടിവികെ സ്പീക്കർ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുന്നത്. മുൻപ് എഐഎഡിഎംകെയിലായിരുന്ന പ്രഭാകറിന് സഭാ നടപടികളിലുള്ള പരിചയസമ്പത്ത് സർക്കാരിന് ഗുണകരമാകുമെന്നാണ് വിജയ്‌യുടെ കണക്കുകൂട്ടൽ. ഡിഎംകെ വക്താവ് ടി.കെ.എസ്. ഇളങ്കോവൻ അടക്കമുള്ളവർ പ്രഭാകറിന്റെ സ്ഥാനാർത്ഥിത്വത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.

പ്രതിപക്ഷമായ എഐഎഡിഎംകെയിൽ നിലനിൽക്കുന്ന പിളർപ്പ് ഇന്നത്തെ വോട്ടെടുപ്പിൽ ടിവികെ സർക്കാരിന് അനുകൂലമാകാൻ സാധ്യതയുണ്ട്. എസ്.പി. വേലുമണിയെ കക്ഷിനേതാവാക്കണമെന്ന് ആവശ്യപ്പെട്ട് 30 എംഎൽഎമാരും എടപ്പാടി പളനിസ്വാമിയെ പിന്തുണച്ച് 17 പേരും പ്രോടേം സ്പീക്കർക്ക് കത്ത് നൽകിയിരിക്കുകയാണ്. ഈ ഭിന്നതയിൽ സ്പീക്കർ ഇന്ന് സ്വീകരിക്കുന്ന നിലപാട് നിർണായകമാകും. കോൺഗ്രസ്, ഇടതുപക്ഷം, വിസികെ, മുസ്ലിം ലീഗ് തുടങ്ങിയ കക്ഷികളുടെ പിന്തുണയോടെ 120 പേരുടെ പിന്തുണയാണ് വിജയ് അവകാശപ്പെടുന്നത്.

Story Summary

After being sworn in as Tamil Nadu Chief Minister with the support of Congress and Left parties, Actor Vijay faces his first floor test today during the Speaker election. While TVK’s JCD Prabhakar is expected to be elected, Vijay must formally prove his majority in the 234-member house by May 13.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.