കോൺഗ്രസിന് വൻ തിരിച്ചടിയായി ബോക്സിങ് താരം വിജേന്ദർ സിങ് ബി.ജെ.പിയിൽ ചേർന്നു
Updated: Apr 3, 2024, 16:19 IST
![വിജേന്ദർ](https://timeskerala.com/static/c1e/client/91214/uploaded/1df9951923257f611e3a4aaac832a6f9.jpg)
ന്യൂഡൽഹി: കോൺഗ്രസ്സ് വിട്ട് ബി.ജെ.പിയിൽ അംഗത്ത്വം സ്വീകരിച്ച് ബോക്‌സിങ് താരം വിജേന്ദര്‍ സിങ്. ഇദ്ദേഹം അംഗത്ത്വം സ്വീകരിച്ചത് ബുധനാഴ്ച വൈകീട്ട് മൂന്ന് മണിയോടെ ബി.ജെ.പി. ആസ്ഥാനത്തെത്തിയാണ്. താൻ ബി.ജെ.പിയിൽ ചേർന്നത് ജനങ്ങളെ സേവിക്കുന്നതിനും രാജ്യത്തിൻ്റെ വികസനത്തിനൊപ്പം നിൽക്കുന്നതിനു വേണ്ടിയുമാണെന്ന് വിജേന്ദര്‍ സിങ് പറഞ്ഞു. ഇയാൾ കോൺഗ്രസ്സിൽ ചേർന്നത് 2019-ലാണ്. രാഹുല്‍ ഗാന്ധിയുമായും പ്രിയങ്കയുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു വിജേന്ദർ. ഇത്തവണ ഹരിയാണയിലെ ഭിവാനി-മഹേന്ദ്രഗഡ് സീറ്റില്‍ മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്ന ഇദ്ദേഹത്തിന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരുന്നത് മഥുര സീറ്റാണ്. വിജേന്ദറിനെ മഥുരയില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കാനിരിക്കെയാണ് അദ്ദേഹം ബി.ജെ.പിയില്‍ ചേരുന്നത്.