Times Kerala

 ചത്തീസ്ഗഡിൽ കൊലക്കേസ് പ്രതികളുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർത്തു

 
 ചത്തീസ്ഗഡിൽ കൊലക്കേസ് പ്രതികളുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർത്തു
റായ്പുർ: ചത്തീസ്ഗഡിൽ കൊലക്കേസ് പ്രതികളുടെ വീടിന്‍റെ ഭാഗങ്ങൾ പൊളിച്ചു നീക്കി അധികൃതർ. ദുർഗ് ജില്ലയിലെ ഭിലായ് നഗരത്തിൽ 17 വയസുകാരനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ മൂന്ന് പേരുടെ വീടുകളുടെ ചില ഭാഗങ്ങളാണ് അനധികൃതമായി നിർമിച്ചുവെന്ന കാരണത്താൽ പൊളിച്ചു നീക്കിയത്.

പ്രതികളായ നികേഷ് ചൗഹാൻ, സുമിത് ചൗഹാൻ, പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരുടെ ഛവാനി പോലീസ് സ്റ്റേഷൻ പരിധിയിലെ ശാരദാപാര പ്രദേശത്തെ വീടുകളാണ് തകർത്തത്. സിവിൽ അധികാരികൾ നടത്തിയ അന്വേഷണത്തിൽ പ്രതികളുടെ കുടുംബങ്ങൾ വീടുകൾ നിർമിക്കുന്നതിനിടെ അധിക ഭൂമി കൈയേറിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.  റവന്യൂ ഇൻസ്‌പെക്ടറും ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകൾ സൂക്ഷിക്കുന്ന സർക്കാർ ഉദ്യോഗസ്ഥനും പ്രാദേശിക മുനിസിപ്പൽ കോർപ്പറേഷനിൽ നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കൈയേറ്റത്തിന് ഇവർക്കു നോട്ടീസ് നൽകിയെന്നും മുനിസിപ്പാലിറ്റി ആക്ട് പ്രകാരമാണ് നടപടിയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.‌ 

നടപടിയെ സ്വാഗതം ചെയ്ത ബിജെപി എംഎൽഎ റികേഷ് സെൻ, തന്‍റെ വൈശാലി നഗർ മണ്ഡലത്തിൽ നിയമലംഘനം നടത്തുന്നവർ സമാനമായ നടപടി നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകി.

അഞ്ച് പേർ ചേർന്നാണ് ജനുവരി 21ന് വ്യക്തിപരമായ തർക്കത്തിന്‍റെ പേരിൽ 12 ക്ലാസ് വിദ്യാർഥിയെ കുത്തിക്കൊലപ്പെടുത്തിയത്.
 

Related Topics

Share this story