കടമെടുപ്പ് പരിധിയിൽ കേന്ദ്രവും കേരളവും തമ്മില്‍ ചര്‍ച്ച നടത്തിക്കൂടെയെന്ന് സുപ്രീംകോടതി
![സർവകലാശാലകളിലെ അവസാനവർഷ പരീക്ഷകൾ റദ്ദാക്കണമെന്ന് ആവശ്യം; ഹർജി സുപ്രിംകോടതി ഓഗസ്റ്റ് 10ന് പരിഗണിക്കും](https://timeskerala.com/static/c1e/client/91214/migrated/732b3932b473a3c578e99485e005716e.jpg)
ഡല്‍ഹി: കടമെടുപ്പ് പരിധി സംബന്ധിച്ച് കേന്ദ്രവും കേരളവും തമ്മില്‍ ചര്‍ച്ച നടത്തിക്കൂടെയെന്ന് ചോദിച്ച് സുപ്രീംകോടതി. സൗഹാര്‍ദപരമായ സമീപനം ഉണ്ടായിക്കൂടെയെന്ന് കോടതി ആരാഞ്ഞു. ഉച്ചയ്ക്ക് രണ്ടിന് ഇത് സംബന്ധിച്ച് നിലപാടറിയിക്കാന്‍ കോടതി ഇരുകൂട്ടരോടും നിർദേശിച്ചു.
![](https://timeskerala.com/static/c1e/static/themes/16/91214/3752/images/New-Creative-.png)
ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസ് കെ.വി.വിശ്വനാഥന് എന്നിവരുടെ ബെഞ്ചാണ് കേന്ദ്രം കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജി പരിഗണിച്ചത്. ഇത് സംസ്ഥാനവും കേന്ദ്രവും തമ്മിലെ നയപരമായ കാര്യമാണ്. കേരളത്തിനു വേണ്ടി മാത്രമായി തീരുമാനമെടുക്കാനാകില്ലെന്ന് കോടതി പറഞ്ഞു.