വ്യവസായിയിൽ നിന്നും പണം തട്ടാൻ ശ്രമം; നിയുക്ത ബിഹാർ എം.പിക്കെതിരെ കേസ്
Jun 12, 2024, 08:39 IST
![വ്യവസായിയിൽ നിന്നും പണം തട്ടാൻ ശ്രമം; നിയുക്ത ബിഹാർ എം.പിക്കെതിരെ കേസ്](https://timeskerala.com/static/c1e/client/91214/uploaded/7502fff842cff104ec515ca9d28e2734.webp)
പട്ന: വ്യവസായിയിൽ നിന്നും പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ ബിഹാർ നിയുക്ത എം.പി രാജേഷ് രഞ്ജനെതിരെ (പപ്പു യാദവ്) കേസെടുത്തു. ജൂൺ നാലിന് വോട്ടെണ്ണൽ നടക്കുന്നതിനിടെയായിരുന്നു സംഭവം നടന്നത്. ബിഹാറിലെ പൂർണിയയിലുള്ള വ്യനസായിയെ യാദവ് വിളിച്ചുവരുത്തുകയും ഒരു കോടി രൂപ നൽകാൻ ആവശ്യപ്പെടുകയുമാിരുന്നു. സംഭവത്തിന് പിന്നാലെ പപ്പു യാദവിനും അദ്ദേഹത്തിന്റെ സഹായി അമിത് യാദവിനും എതിരെ വ്യവസായി മുഫാസിൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പണം നൽകിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വരുന്ന അഞ്ച് വർഷക്കാലത്തേക്ക് താനുമായി ഇടപെടേണ്ടി വരുമെന്ന് പറഞ്ഞതായും പരാതിക്കാരൻ ആരോപിക്കുന്നു. 2021ലും 2023ലും യാദവ് സമാന രീതിയിൽ ആവശ്യം ഉന്നയിച്ചതായും പരാതിയിൽ ആരോപണമുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.