Times Kerala

ബിഹാറിൽ എ.ഐ.എം.ഐ.എം നേതാവ് വെടിയേറ്റു മരിച്ചു

 
ബിഹാറിൽ എ.ഐ.എം.ഐ.എം നേതാവ് വെടിയേറ്റു മരിച്ചു

പട്‌ന: ബിഹാറിൽ ആൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‍ലിമീന്‍(എ.ഐ.എം.ഐ.എം) നേതാവ് കൊല്ലപ്പെട്ടു. ഗോപാൽഗഞ്ചിലാണു പ്രമുഖ നേതാവായ അബ്ദുൽ സലാമാണ് വെടിയേറ്റ് മരിച്ചത്. ഡിസംബറിനുശേഷം ബിഹാറിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ എ.ഐ.എം.ഐ.എം നേതാവാണിത്.

2022ൽ ഗോപാൽഗഞ്ചിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ അബ്ദുൽ സലാം മത്സരിച്ചിരുന്നു. റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രയ്ക്കിടെ അജ്ഞാതസംഘം അബ്ദുൽ സലാമിന് നേരെ  വെടിയുതിർക്കുകയായിരുന്നു. ബന്ധുവിനൊപ്പം ബൈക്കിൽ സഞ്ചരിക്കവെയായിരുന്നു മോട്ടോർ സൈക്കിളിലെത്തിയ നാലംഗ സംഘം തടഞ്ഞനിർത്തി ആക്രമിച്ചത്. വെടിയേറ്റു വീണയുടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംഭവത്തിൽ അന്വേഷണം നടത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി ഗോപാൽഗഞ്ച് പൊലീസ് സുപ്രണ്ട് സ്വർണ പ്രഭാത് അറിയിച്ചു. കൊലപാതകത്തിനു പിന്നിലുള്ള കാരണം വ്യക്തമല്ലെന്നും അദ്ദേഹം അറിയിച്ചു.

Related Topics

Share this story