Times Kerala

 സർക്കാർ ജോലിക്കു കോഴ വാങ്ങിയെന്ന കേസ്; തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജി രാജിവച്ചു

 
സർക്കാർ ജോലിക്കു കോഴ വാങ്ങിയെന്ന കേസ്; തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജി രാജിവച്ചു
 

ചെന്നൈ: സർക്കാർ ജോലിക്കു കോഴ വാങ്ങിയെന്ന കേസിൽ ജയിലിൽ കഴിയുന്ന തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജി രാജിവച്ചു. 2023 ജൂൺ 13ന് ഇഡി അറസ്റ്റ് ചെയ്ത സെന്തിൽ ബാലാജി സ്റ്റാലിൻ മന്ത്രിസഭയിൽ വകുപ്പില്ലാ മന്ത്രിയായി തുടരുകയായിരുന്നു. സ്റ്റാലിൻ മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായിരുന്നു സെന്തിൽ. നിലവിൽ പുഴൽ സെൻട്രൽ ജയിലിൽ കഴിയുകയാണ് സെന്തിൽ ബാലാജി.

2013-14ൽ എഐഡിഎംകെ മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായിരിക്കെ ഡ്രൈവർ, കണ്ടക്ടർ, മെക്കാനിക്ക്, എൻജിനീയർ തസ്‌തികകളിൽ ജോലി വാഗ്ദാനം ചെയ്ത് കോഴ വാങ്ങിയെന്നാണു സെന്തിൽ ബാലാജിക്കെതിരായ കേസ്. കേസുമായി ബന്ധപ്പെട്ട് സെന്തിൽ ബാലാജി മദ്രാസ് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും സമർപ്പിച്ച ജാമ്യാപേക്ഷകൾ തള്ളിയിരുന്നു.  

Related Topics

Share this story