ഉന്നതതല യോഗത്തിൽ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ നടന്ന എന്‍ഐഎ റെയ്ഡുകള്‍ വിലയിരുത്തി അമിത് ഷാ; അറസ്റ്റിലായവരെ ഡല്‍ഹിയിലെത്തിക്കും
റെയ്ഡുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ എന്‍ഐഎ ഉദ്യോഗസ്ഥര്‍ അമിത് ഷായെ ധരിപ്പിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ അറിവോടെയാണ് രാജ്യവ്യാപകമായി റെയ്ഡുകള്‍ നടന്നതെന്നാണ് സൂചന. കേന്ദ്രസേനയുടെ സഹായം തേടാനുള്ള പ്രത്യേക ഉത്തരവും നല്‍കിയിരുന്നു.
രാജ്യത്ത് ആറിടങ്ങളിലായി തുറന്ന കണ്ട്രോള് റൂമുകളാണ് റെയ്ഡുകള്‍ നിരീക്ഷിച്ചതെന്നാണ് പ്രാഥമിക വിവരം. ഇന്നു പുലര്‍ച്ചെ മുതല്‍ കേരളമടക്കമുള്ള പതിനൊന്ന് സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന റെയ്ഡില്‍ നൂറില്‍ അധികം പേരെ അറസ്റ്റു ചെയ്തിരുന്നു.
അറസ്റ്റിലായവരിൽ ഏറ്റവുമധികം നേതാക്കള്‍ കേരളത്തില്‍ നിന്നാണെന്നു എന്‍ഐഎ അറിയിച്ചു. പോപ്പുലര്‍ ഫ്രണ്ടിന്റെ ദേശീയ ജനറല്‍ സെക്രട്ടറി നസറുദീന്‍ എളമരം, ദേശീയ ചെയര്മാന് ഒ.എം.എ.സലാം, സംസ്ഥാന പ്രഡിഡന്റ് സി.പി.മുഹമ്മദ് ബഷീര്‍ എന്നിവരടക്കമുള്ളവരാണ് കേരളത്തില്‍ നിന്ന് അറസ്റ്റിലായത്.
തീവ്രവാദത്തിന് ധനസഹായം ചെയ്തവര്‍, പരിശീലന ക്യാമ്പുകള്‍ നടത്തുന്നവര്‍, തീവ്രവാദത്തിലേയ്ക്ക് ആളുകളെ ആകര്‍ഷിക്കല്‍ എന്നീ കാര്യങ്ങളില്‍ ഉള്‍പ്പെട്ടവരുടെ വീടുകളിലാണ് പരിശോധന നടന്നതെന്ന് എന്‍ഐഎ വ്യക്തമാക്കിയിട്ടുണ്ട്.