മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോഷിയാരി മുംബൈ വിരുദ്ധ പരാമർശത്തിൽ മാപ്പുപറഞ്ഞു
മുംബൈ: മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോഷിയാരി മുംബൈ വിരുദ്ധ പരാമർശത്തിൽ മാപ്പുപറഞ്ഞു. മഹാരാഷ്ട്രയുടെ സാമ്പത്തികമൂലധനം ഗുജറാത്തികളെയും രാജസ്ഥാൻകാരെയും പുറത്താക്കിയാൽ ഇല്ലാതാകുമെന്നും മുംബൈക്ക് രാജ്യത്തിന്റെ സാന്പത്തിക തലസ്ഥാനമായി തുടരാൻ കഴിയില്ലെന്നുമുള്ള പരാമർശമാണ് ഗവർണർ തിരുത്തിയത്.
ഹൃദയവിശാലത മഹാരാഷ്ട്രയിലെ ജനങ്ങൾ കാട്ടുമെന്നും പരാമർശം പൊറുക്കുമെന്നും ഉറപ്പാണെന്ന് ഗവർണർ പറഞ്ഞു. വിവാദത്തിന് കാരണമായത് സമൂഹത്തിലെ ചിലയാളുകളുടെ സംഭാവനകളെക്കുറിച്ച് സംസാരിച്ചപ്പോൾ പറ്റിയ പിഴവാണെന്ന് ഗവർണർ പറഞ്ഞു. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ഉൾപ്പെടെയുള്ളവർ ഗവർണറുടെ പരാമർശത്തെ തള്ളിയിരുന്നു.