Times Kerala

നൂപുൾ ശർമ നടത്തിയ പ്രവാചക നിന്ദ: ചാനൽ അവതാരക നവിക കുമാറിനെതിരായ കേസുകൾ ഇനി ഡൽഹി പോലീസിലേക്ക്

 
435

ന്യൂഡൽഹി: ഡൽഹി പോലീസിന്‍റെ കീഴിലേക്ക്  ചാനൽ അവതാരക നവിക കുമാറിനെതിരേ ബിജെപി മുൻ വക്താവ് നൂപുൾ ശർമ നടത്തിയ പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എല്ലാ എഫ്ഐആറുകളും  നീക്കാൻ സുപ്രീം കോടതി  നിർദേശം നൽകി.

 എഫ്ഐആറുകൾ ഡൽഹി പോലീസിന് കൈമാറാൻ ഉത്തരവിട്ടത് ജസ്റ്റീസുമാരായ എം.ആർ. ഷാ, കൃഷ്ണ മുരാരി എന്നിവരടങ്ങുന്ന ബെഞ്ചാണ്.  ഇനി കേസിൽ അന്വേഷണം നടത്തുക ഡൽഹി പൊലീസിന്‍റെ ഇന്‍റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻസ് ആണ്.  എട്ട് ആഴ്ചത്തേക്ക് മറ്റു നടപടികൾ ഒന്നും നവിക കുമാറിനെതിരേ സ്വീകരിക്കരുതെന്നും അവർക്ക് ഈ കാലയളവിൽ എഫ്ഐആറുകൾ റദ്ദാക്കാൻ ഡൽഹി ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു.  നവികക്ക് അറസ്റ്റിൽ നിന്നും ഇടക്കാല സംരക്ഷണം  സുപ്രീം കോടതി  ഓഗസ്റ്റ് എട്ടിന് അനുവദിക്കുകയും തുടർനടപടികൾ ഉണ്ടാകരുതെന്ന് വിവിധ സംസ്ഥാനങ്ങളോടും കേന്ദ്രത്തോടും നിർദേശിക്കുകയും ചെയ്തിരുന്നു.

ടൈംസ് നൗ ചാനലിൽ  നൂപുർ ശർമയുടെ വിവാദ പരാമർശം മേയ് 27ന്  ജ്ഞാനവാപി മോസക് വിഷയത്തിൽ നടന്ന ചർച്ചയ്ക്കിടെയായിരുന്നു. അന്ന് ചർച്ച നിയന്ത്രിച്ചിരുന്നത് നവിക കുമാറായിരുന്നു .

Related Topics

Share this story