പെരിന്തൽമണ്ണയിൽ ഒരു ദിവസം 12 ഇടത്ത് തീപിടിത്തം
![പെട്രോള്‍ ടാങ്കറിന് തീപിടിച്ച് നാല് പേര് മരിച്ചു; 18 പേര്‍ക്ക് പരിക്ക്](https://timeskerala.com/static/c1e/client/91214/uploaded/87e4f4e7a0cdf802a32dda00c9d7ca18.jpeg)
പെരിന്തൽമണ്ണ: വേനലിൽ അടിക്കാട് കത്തുന്നത് പതിവാ സംഭവം ആണെങ്കിലും ഞായറാഴ്ച 12 ഇടത്തായിരുന്നു പെരിന്തൽമണ്ണ ഫയർ സ്റ്റേഷൻ പരിധിയിൽ തീ പടർന്നത്. തൂത എടയ്ക്കൽ റബർ ഷീറ്റ് സ്റ്റോർ ചെയ്ത ഷെഡ് അഗ്നിക്കിരയായി. ഇന്നലെ രാവിലെ 11നാണ് സംഭവം. തീപിടുത്തത്തിൽ 75,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഉച്ചക്ക് 12ഓടെ ആനമങ്ങാട് മണലായ റോഡിൽ റബർ തോട്ടം തീപിടിച്ച് നശിച്ചു. ഉച്ചക്ക് 12 മണിയോടെയായിരുന്നു ഇത്. അരയേക്കാർ വരുന്ന തോട്ടമാണ്. വെട്ടത്തൂരിൽ ഏക്കർ കണക്കിന് ഒരു തോട്ടം കത്തി നശിച്ചു. കശുമാവിൻ തൈകൾ, വാഴ, തെക്ക് തുടങ്ങിയവയും കൃഷിയും പൂർണ്ണമായും കത്തി നശിച്ചു.
![](https://timeskerala.com/static/c1e/static/themes/16/91214/3752/images/New-Creative-.png)
പടപ്പറമ്പ്, മേലാറ്റൂർ, മണ്ണാർമല, ചിരട്ടാമല, പെരിന്തൽമണ്ണ എന്നിവിടങ്ങളിലും ഞായറാഴ്ച അഗ്നിബാധ ഉണ്ടായി. പെരിന്തൽമണ്ണ, മണ്ണാർക്കാട്, മലപ്പുറം ഫയർ ആൻഡ് റസ്ക്യു വിഭാഗം എത്തിയാണ് ഈ സ്ഥലങ്ങളിലെ തീ അണച്ചത്.