Times Kerala

ഭാരതത്തിന്റെ ഭാവിയെ തീരുമാനിക്കാനുള്ള തെരഞ്ഞെടുപ്പാണ് ഈ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പെന്ന് ശശി തരൂർ

 
shashi tharoor
ഭാരതത്തിന്റെ ഭാവിയെ തീരുമാനിക്കാനുള്ള തെരഞ്ഞെടുപ്പാണ് ഈ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പെന്ന് തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഡോ ശശി തരൂർ. ബഹുസ്വരത സംരക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണിത്. ഇന്ത്യാ മുന്നണിയും കോൺഗ്രസും മത്സരിക്കുന്നത് ജയിക്കാൻ തന്നെയാണെന്നും വർഗീയതയും ഭരണഘടനാ ലംഘനവുമാണ് കേന്ദ്രം ചെയ്യുന്നതെന്നും ശശി തരൂർ പറഞ്ഞു.

രാജ്യത്ത് നികുതി ഭീകരതയാണ് നടക്കുന്നത്. കോൺഗ്രസിന്റെ പ്രചാരണത്തെ ആദ്യഘട്ടത്തിൽ ബാധിച്ചിട്ടുണ്ട്. കൈയിലുള്ള പണം ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്, ബിജെപിയുടെ ഭയത്തിന്റെ തെളിവാണ്. തെരഞ്ഞെടുപ്പ് ജയിച്ച ആരും തന്നെ പാർട്ടി വിട്ട് പോയിട്ടില്ല. എല്ലാ സംസ്ഥാനങ്ങളിലും പാർട്ടിമാറലുകൾ നടക്കുന്നു. ഒരു പ്രശ്നവും  തിരുവനന്തപുരം മണ്ഡലത്തിൽ ഇല്ല. ഇനി തെരഞ്ഞെടുപ്പിലേക്ക് 24 ദിവസം ബാക്കിയുണ്ട്. ബൂത്ത്‌ തലത്തിൽ, നന്നായിത്തന്നെ പ്രവർത്തനം നടത്തുമെന്നും യുഡിഎഫ് സ്ഥാനാർത്ഥി പറഞ്ഞു.

Related Topics

Share this story