Times Kerala

യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തിൽ മൂന്ന് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു 

 
മെഡിക്കൽ ബോർഡിനെതിരെ കോടതിയെ സമീപിക്കും; ഹർഷിന
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് ഹർഷിന എന്ന യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ മൂന്ന് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു. പ്രതികൾക്ക് ജാമ്യം അനുവദിച്ചത് കുന്നമംഗലം ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ്. ജാമ്യം ലഭിച്ചത് കേസിലെ ഒന്നാം പ്രതി തളിപ്പറമ്പ് സ്വദേശി ഡോ.രമേശന്‍(42) മൂന്നും നാലും പ്രതികളും മെഡിക്കൽ കോളജിലെ സ്റ്റാഫ് നഴ്സുമാരുമായ പെരുമണ്ണ പാലത്തുംകുഴി എം.രഹന (33) ദേവഗിര ഖളപ്പുരയിൽ കെ.ജി. മഞ്ജു(43) എന്നിവർക്കാണ്. ഇന്ന് കോടതിയിൽ രണ്ടാം പ്രതിയായ ഡോ.ഷഹന ഹാജരായിട്ടുണ്ടായിരുന്നില്ല. തുടർന്ന് ഇവരെ അന്വേഷിച്ച കോടതി ഇവർക്ക് സമൻസ് അയക്കാനും നിർദേശിച്ചു.

Related Topics

Share this story