Times Kerala

മക്കളെ ഉപേക്ഷിച്ച് ആൺസുഹൃത്തിനൊപ്പം പോയി; വീട്ടമ്മ അറസ്റ്റിൽ

 
 ക്രിക്കറ്റ് മത്സരം തോറ്റതിന്‍റെ ദേഷ്യത്തിൽ 15കാരനെ ബാറ്റുകൊണ്ട് അടിച്ചുകൊന്നു; വിദ്യാർഥി അറസ്റ്റിൽ

കോഴിക്കോട്∙ പ്രായപൂർത്തിയാകാത്ത മൂന്ന് മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് ആൺസുഹൃത്തിനൊപ്പം പോയെന്ന പരാതിയിൽ വീട്ടമ്മയെ അറസ്റ്റ് ചെയ്തു. ആനക്കാംപൊയിൽ സ്വദേശിനി ജിനു, ആൺസുഹൃത്തായ കണ്ണോത്ത് സ്വദേശി ടോം ബി.ടോംസി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തിരുവമ്പാടി പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. പത്തും പതിനാലും പതിനാറും വയസുള്ള മൂന്ന് മക്കളെ ഉപേക്ഷിച്ചാണ് ജിനു നാടു വിട്ടതെന്നാണ് പരാതി. 

ജനുവരി 16നാണ് ജിനുവിനെ കാണാനില്ലെന്ന് കാട്ടി ഭർത്താവ് പൊലീസിൽ പരാതി നൽകിയത്. പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ടോമിനൊപ്പമാണ് ജിനു പോയതെന്ന് കണ്ടെത്തി. ഇതിനിടെ ടോമിനെ കാണാനില്ലെന്ന് കാണിച്ച് അദ്ദേഹത്തിൻ്റെ പിതാവും പൊലീസിൽ പരാതി നൽകിയിരുന്നു. ഇതോടെ ഫോൺ കോളുകൾ ഉൾപ്പെടെ പരിശോധിച്ച പൊലീസ് സംഘം രണ്ടുപേരെയും കണ്ടെത്താനുള്ള അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു. തുടർന്നാണ് തമിഴ്‌നാട്ടിലെ ഗൂഡല്ലൂരിൽ വച്ച് കമിതാക്കളെ കസ്റ്റഡിയിൽ എടുത്തത്.

തിരുവമ്പാടി പൊലീസ് സ്റ്റേഷനിൽ എത്തിച്ച ഇരുവർക്കുമെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് 75 പ്രകാരവും ഐപിസി 317–ാം വകുപ്പു പ്രകാരവും കേസെടുത്തു. പിന്നീട് താമരശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇരുവരെയും പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
 

Related Topics

Share this story