മദ്യപിച്ച ദമ്പതിമാർ കുഞ്ഞിനെ അർധരാത്രിയിൽ കോഴിക്കോട് അങ്ങാടിയിൽ വെച്ച് മറന്നു; വീട്ടിലെത്തിച്ച് പൊലീസ്
![അനധികൃത ആയുധ കേന്ദ്രത്തിൽ റെയ്ഡിനിടെ വെടിവയ്പ്പ്; പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു](https://timeskerala.com/static/c1e/client/91214/uploaded_original/3c0cfaa75471472483327755752c087c.webp)
കോഴിക്കോട്: മദ്യപിച്ച ദമ്പതിമാർ കുട്ടിയെ അങ്ങാടിയിൽ മറന്നു വെച്ചു. കോടഞ്ചേരിയിൽ തിങ്കളാഴ്ച അർധരാത്രിയിലാണ് ദമ്പതിമാർ കുട്ടിയെ മറക്കുന്നത്. തെയ്യപ്പാറ സ്വദേശികളായ യുവാവും യുവതിയും മദ്യപിച്ച നിലയിൽ വൈകുന്നേരം മുതൽ കുട്ടിയോടൊപ്പം കോടഞ്ചേരി അങ്ങാടിയിലുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. ശേഷം കടത്തിണ്ണയിലിരുത്തിയ കുട്ടിയെ പിന്നീട് കൂട്ടാതെയാണ് ഇവര്‍ പോയത്.
![](https://timeskerala.com/static/c1e/static/themes/16/91214/3752/images/New-Creative-.png)
കലഹത്തിലായിരുന്ന രണ്ടുപേരും ഒരുപാട് വൈകിയാണ് മടങ്ങിപ്പോയത്. വിജനമായ അങ്ങാടിയിൽ അർധരാത്രി കുട്ടി അലഞ്ഞു തിരിഞ്ഞു നടക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തുന്നത്. രാത്രി 11 മണിയോടെ കടയടച്ച് പോവാനിരുന്ന കച്ചവടക്കാരനാണ് ആദ്യം കുട്ടിയെ കാണുന്നത്.
പൊലീസ് കുട്ടിയെ ആശുപത്രിയിലെത്തിക്കുകയും പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. തുടർന്ന് കുട്ടിയെ സുരക്ഷിതമായി വീട്ടിലെത്തിക്കുകയായിരുന്നു. മാസംമുന്‍പ് യുവതിയെ പെട്രോളൊഴിച്ച് അപായപ്പെടുത്താൻ ശ്രമിച്ചെന്ന് ഭര്‍ത്താവിനെതിരെ യുവതി പരാതി നല്‍കിയിട്ടുണ്ടെന്ന് കോടഞ്ചേരി പൊലീസ് വ്യക്തമാക്കി. തെരുവ് നായ ശല്യം രൂക്ഷമായ സ്ഥലത്തായിരുന്നു കുട്ടിയെ ഉപേക്ഷിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു.