Times Kerala

കൊച്ചിയില്‍നിന്ന് രണ്ടു വർഷം മുമ്പ് കാണാതായ യുവാവിനെ ഗോവയില്‍ വച്ച് കൊലപ്പെടുത്തി; മൂന്ന് പേർ അറസ്റ്റില്‍
 

 
കൊച്ചിയില്‍നിന്ന് രണ്ടു വർഷം മുമ്പ് കാണാതായ യുവാവിനെ ഗോവയില്‍ വച്ച് കൊലപ്പെടുത്തി; മൂന്ന് പേർ അറസ്റ്റില്‍

കൊച്ചി: 2021ല്‍ കൊച്ചിയില്‍ നിന്ന് കാണാതായ യുവാവിനെ കൊലപ്പെടുത്തിയതായി പോലീസ് കണ്ടെത്തി. തേവര സ്വദേശിയായ ജെഫ് ജോണ്‍ (27) ആണ് കൊല്ലപ്പെട്ടത്. ഗോവയില്‍ വച്ചാണ് കൊല നടത്തിയതെന്നും കേസുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും പോലീസ് പറഞ്ഞു. കോട്ടയം വെള്ളൂര്‍ സ്വദേശിയായ അനില്‍ ചാക്കോ, സ്റ്റെഫിന്‍, വയനാട് സ്വദേശി വിഷ്ണു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 

ലഹരി, സാമ്പത്തിക തര്‍ക്കമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്.  ജെഫ് ജോണ്‍ ലൂയിസിനെ കാണാതായതിനെ തുടര്‍ന്ന് മാതാവ് കൊച്ചി നോര്‍ത്ത് പോലീസില്‍ പരാതി നൽകിയിരുന്നു. തുടർന്നു പോലീസ് അന്വേഷണം നടത്തിയെങ്കിലും ജെഫ് ജോണ്‍ ലൂയിസിനെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. 

അനില്‍ ചാക്കോയും സ്റ്റെഫിനും നിരവധി കേസുകളിൽ പ്രതികളാണ്. ഇരുവരും ചേര്‍ന്ന് ഗോവയില്‍ വച്ച് യുവാവിനെ കൊലപ്പെടുത്തിയതായി മറ്റൊരു കേസ് അന്വേഷണത്തിനിടെ പോലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് ഗോവാ പോലീസുമായി ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ജെഫ് ജോണിനെ കൊലപ്പെടുത്തിയതായി സ്ഥിരീകരിച്ചത്.  ജോണിന്‍റെ മൃതദേഹം അവിടെ തന്നെ സംസ്‌കരിച്ചതായും പ്രതികള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. 

Related Topics

Share this story