തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ (PM SHRI) സ്കൂൾ പദ്ധതിയിൽ നിന്ന് എൽഡിഎഫ് സർക്കാർ പണം വാങ്ങിയിട്ടില്ലെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മുഖ്യമന്ത്രിയുടെ വാദങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ ശിവൻകുട്ടി, സംസ്ഥാനത്തിന് ലഭിച്ച 99 കോടി രൂപ എസ്എസ്കെ ഫണ്ടാണെന്നും പിഎം ശ്രീ പദ്ധതിയുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും വ്യക്തമാക്കി.(V Sivankutty Rejects CMs Claims Over PM SHRI Project Funds)
കേന്ദ്രം അനുവദിച്ച 99 കോടി രൂപ പിഎം ശ്രീ പദ്ധതിയുടെ ഭാഗമല്ല, മറിച്ച് സമഗ്ര ശിക്ഷാ അഭിയാൻ ഫണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. കോടതിയെ സമീപിക്കുമെന്ന് നിലപാട് എടുത്തതിന് ശേഷമാണ് ഈ തുക അനുവദിച്ചത്. പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിനായി സ്കൂളുകളുടെ പട്ടിക എൽഡിഎഫ് സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ചിരുന്നില്ല. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ഒന്നും നടപ്പിലാക്കിയിട്ടുമില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാൻ യാതൊരു തടസ്സവുമില്ല. ബിജെപിയുമായി ചേർന്ന് പോകാനാണ് താൽപ്പര്യമെങ്കിൽ സർക്കാരിന് പദ്ധതിയുമായി മുന്നോട്ട് പോകാമെന്നും ശിവൻകുട്ടി പരിഹസിച്ചു. പദ്ധതിയുടെ ഭാഗമാകില്ലെന്ന് കാട്ടി കഴിഞ്ഞ സർക്കാർ കേന്ദ്രത്തിന് കത്ത് നൽകിയിരുന്നു. കൂടാതെ നടപടികൾ മരവിപ്പിക്കാൻ ആവശ്യപ്പെട്ട് മന്ത്രിസഭയുടെ തീരുമാനം ഉൾപ്പെടെയുള്ള രേഖകൾ നിലവിലുണ്ട്. മുഖ്യമന്ത്രി കാര്യം മനസ്സിലാക്കാതെയാണ് സംസാരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. തെറ്റായ പ്രചാരണങ്ങളിൽ നിന്ന് സർക്കാർ പിന്മാറണമെന്നും വി. ശിവൻകുട്ടി പറഞ്ഞു.
Story Summary
Former Minister V. Sivankutty has refuted the Chief Minister’s claims regarding the PM SHRI school project, asserting that the LDF government never accepted funds from the scheme. He clarified that the Rs 99 crore received by the state was part of the Samagra Shiksha Abhiyan (SSK) fund and has no connection to PM SHRI. Sivankutty also emphasized that the state can withdraw from the PM SHRI agreement at any time since no formal steps have been initiated.

