മെക്സിക്കോ സിറ്റി: എസ്റ്റാഡിയോ അസ്‌ടെകയിൽ നടന്ന ഫിഫ ലോകകപ്പ് ഗ്രൂപ്പ് കെ മത്സരത്തിൽ ലോകകപ്പിൽ അരങ്ങേറ്റം കുറിച്ച ഉസ്ബെക്കിസ്ഥാനെതിരെ കൊളംബിയയ്ക്ക് തകർപ്പൻ വിജയം. ലൂയിസ് ഡിയാസിന്റെ തകർപ്പൻ പ്രകടനത്തിന്റെ കരുത്തിൽ 3-1 എന്ന സ്കോറിനാണ് കൊളംബിയ വിജയം സ്വന്തമാക്കിയത് (Colombia vs Uzbekistan). അസിസ്റ്റും ഗോളും സ്വന്തം പേരിൽ കുറിച്ച ഡിയാസ്, ഒരു തവണ പോസ്റ്റിലും പന്തെത്തിച്ചു. 80,824 കാണികൾക്ക് മുന്നിൽ നടന്ന മത്സരത്തിൽ ഉസ്ബെക്കിസ്ഥാൻ മികച്ച പോരാട്ടം കാഴ്ചവെച്ചെങ്കിലും കൊളംബിയയുടെ പരിചയസമ്പത്തിന് മുന്നിൽ അവർക്ക് അടിതെറ്റി.
മത്സരത്തിന്റെ 40-ാം മിനിറ്റിൽ ഡിയാസിന്റെ മനോഹരമായ പാസിൽ നിന്ന് ഡാനിയൽ മുനോസ് കൊളംബിയയെ മുന്നിലെത്തിച്ചു. എന്നാൽ, എൽദോർ ഷോമുറോഡോവിന്റെ ഷോട്ട് ഗോൾകീപ്പർ തടുത്തെങ്കിലും റീബൗണ്ടിൽ നിന്ന് അബോസ്ബെക് ഫൈസുല്ലയേവ് ഉസ്ബെക്കിസ്ഥാന്റെ ചരിത്രത്തിലെ ആദ്യ ലോകകപ്പ് ഗോളിലൂടെ തിരിച്ചടിച്ചു. തുടർന്ന് ഡിയാസ് തന്നെ കൊളംബിയയെ വീണ്ടും മുന്നിലെത്തിച്ചു. ഉസ്ബെക്കിസ്ഥാൻ ഗോൾകീപ്പർ ഉത്കിർ യുസുപോവിന്റെ പിഴവുകൂടി മുതലെടുത്താണ് ഡിയാസ് ഗോൾ നേടിയത്. അവസാന നിമിഷം ജാമിന്റൺ കാമ്പാസ് ഒരു മനോഹരമായ ഹെഡറിലൂടെ കൊളംബിയയുടെ മൂന്നാം ഗോൾ കൂടി ഉറപ്പിച്ചു. പോർച്ചുഗലും ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയും ഉൾപ്പെടുന്ന ഗ്രൂപ്പിൽ ഈ വിജയത്തോടെ കൊളംബിയ ഒന്നാമതെത്തി.
Summary: Colombia kicked off their World Cup Group K campaign with a dominant 3-1 victory over debutants Uzbekistan in Mexico City, fueled by an exceptional performance from Luis Diaz. Diaz registered a goal and an assist, steering Colombia past a resilient Uzbek side that had briefly leveled the score with their nation’s maiden World Cup goal.

