ഡെറാഡൂൺ: സ്ത്രീധനപീഡനവും ഭർതൃവീട്ടിലെ മാനസിക-ശാരീരിക പീഡനവും സഹിക്കാനാകാതെ സർക്കാർ സ്കൂൾ അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരെ പൊലീസ് കേസെടുത്തു (Dehradun dowry harassment). മരിക്കുന്നതിന് മുൻപ് യുവതി പകർത്തിയ വീഡിയോ അന്വേഷണത്തിൽ നിർണായക തെളിവായിട്ടുണ്ട്.
28 വയസ്സുകാരിയായ സൃഷ്ടി കന്ധാരിയാണ് ആത്മഹത്യ ചെയ്തത്. ഭർത്താവിന്റെ ബന്ധുക്കളിൽ നിന്ന് നിരന്തരമായ മാനസികവും ശാരീരികവുമായ പീഡനം നേരിട്ടിരുന്നുവെന്നാണ് വീഡിയോയിൽ യുവതി വെളിപ്പെടുത്തുന്നത്. തന്നെ ‘അപശകുനം’ എന്ന് വിളിച്ച് മാസങ്ങളായി അധിക്ഷേപിക്കുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നുവെന്നും വിവാഹശേഷം ഉണ്ടായ എല്ലാ പ്രശ്നങ്ങൾക്കും തന്നെ കുറ്റപ്പെടുത്തുകയായിരുന്നുവെന്നും വീഡിയോയിൽ പറയുന്നു.
കഴിഞ്ഞ ആറുമാസമായി ഇതേ അവസ്ഥയാണ് നേരിടുന്നതെന്നും ഇനി ഈ പീഡനം സഹിക്കാൻ കഴിയില്ലെന്നും അമ്മയോട് മാപ്പ് ചോദിച്ചുകൊണ്ടാണ് സൃഷ്ടി വീഡിയോ അവസാനിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ നവംബറിലായിരുന്നു സർക്കാർ ജീവനക്കാരനായ സൗരഭ് റതുരിയുമായി സൃഷ്ടിയുടെ വിവാഹം. ബുധനാഴ്ച ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്.
സംഭവത്തെ തുടർന്ന് യുവതിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് സൗരഭ് റതുരിയെയും ഭർതൃമാതാവ് പർവീനയെയും നാത്തൂൻ ചാരുവിനെയുംതിരെ പൊലീസ് കേസെടുത്തു. സ്ത്രീധന നിരോധന നിയമവും മറ്റ് അനുബന്ധ വകുപ്പുകളും പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
Story Summary:
A 28-year-old government school teacher in Dehradun died by suicide, allegedly due to prolonged dowry harassment and abuse by her husband’s family. Police have registered a case against her husband and two relatives based on a complaint filed by her mother.


